ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ സിഡ്നി ബോണ്ടി ബീച്ചിൽ നടുക്കുന്ന വെടിവയ്പ്: 10 പേർ കൊല്ലപ്പെട്ടു

ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ സിഡ്നി ബോണ്ടി ബീച്ചിൽ നടുക്കുന്ന വെടിവയ്പ്: 10 പേർ കൊല്ലപ്പെട്ടു

സിഡ്നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിൽ ഡിസംബർ 14ന് വൈകീട്ട് നടന്ന വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഹാനുക്ക ഉത്സവത്തിന്റെ ആദ്യ ദിനത്തിൽ ചബാഡ് ഓഫ് ബോണ്ടി സംഘടിപ്പിച്ച ‘ചാനുക്ക ബൈ ദി സീ’ പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. കറുത്ത വസ്ത്രം ധരിച്ച രണ്ട് ഷൂട്ടർമാർ പാലത്തിൽ നിന്ന് തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഒരു ഷൂട്ടർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെടുകയും മറ്റൊരാൾ ക്രിട്ടിക്കൽ അവസ്ഥയിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റു, അവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, ഏകദേശം 50 റൗണ്ട് വെടിയൊച്ച കേട്ടു. വെടിവയ്പ് ആരംഭിച്ചതോടെ ബീച്ചിലുണ്ടായിരുന്ന നൂറുകണക്കിന് ആളുകൾ പരിഭ്രാന്തരായി ചിതറിയോടി. വീഡിയോകളിൽ വെടിയൊച്ചകളും പോലീസ് സൈറണുകളും ആളുകൾ ഓടുന്ന ദൃശ്യങ്ങളും കാണാം. പോലീസ് പ്രദേശം ഒഴിഞ്ഞുമാറാൻ മുന്നറിയിപ്പ് നൽകി രക്ഷാപ്രവർത്തനം നടത്തി. സംഭവം ഞെട്ടിക്കുന്നതാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പ്രതികരിച്ചു.

ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിലൊന്നാണ് ബോണ്ടി ബീച്ച്. പ്രതിദിനം ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന ഇവിടെ ജൂതസമൂഹത്തിന്റെ ഉത്സവ ആഘോഷത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

Share Email
Top