സോൾ : ഉത്തര കൊറിയയിൽ സംഘർഷം ഉണ്ടാക്കാൻ മനപ്പൂർവ്വം നീക്കങ്ങൾ നടത്തിയെന്ന ആരോപണങ്ങൾക്കിടയിൽ സുപ്രധാന പ്രഖ്യാപനവുമായി ദക്ഷിണ കൊറിയൻ പ്രസിഡന്റ്.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ യങ് ആണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിനൊപ്പം ഇതൊരു പൊല്ലാതാകുമോ എന്ന് ആശങ്കയും അദ്ദേഹം പങ്കുവെച്ചു. മുൻപ്രസിഡന്റിന്റെ കാലത്ത് രാജ്യത്ത് പട്ടാളനിയമം നടപ്പാക്കുന്നതിനായി ഉത്തരകൊറിയയെ കരുവാക്കി സംഘർഷമുണ്ടാക്കാൻ മനപൂർവം ശ്രമങ്ങൾ നടത്തിയെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് ലീ ജെ യങ്ങിന്റെ പ്രസ്‌താവന.
സംഘർഷം ഉണ്ടാക്കാൻ നീക്കം നടത്തിയോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ് എങ്കിലും ഈ വിഷയത്തിൽ താൻ മാപ്പ് പറയാൻ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർന്നു പക്ഷേ ഇതിന്റെ പേരിൽ തന്നെ ഉത്തര കൊറിയൻ അനുകൂലി എന്നു മുദ്രകുത്തുമോ എന്നും രാജ്യത്ത് തർക്കങ്ങൾക്ക് ഇതു കാരണമായേക്കുമോ എന്നുമുള്ള ആശങ്ക മൂലം ഇതുവരെ അത് പറയാൻ കഴിഞ്ഞിട്ടില്ലെന്നും ലീ ജെ യങ് പറഞ്ഞു.
2024 ഒക്ടോബറിൽ ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകൾ വിതറാൻ ദക്ഷിണ കൊറിയയുടെ ഡ്രോണുകളും ബലൂണുകളും പ്യോങ്യാങിനു മുകളിലൂടെ മൂന്നു തവണ പറത്തിയെന്ന് ഉത്തര കൊറിയ പരസ്യമായി ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം ദക്ഷിണ കൊറിയൻ സൈന്യം നിഷേധിച്ചു. ലീ ജെ യങ് യങ് അധികാരമേറ്റതോടെ, ഉത്തരകൊറിയയെ അലോസ രപ്പെടുത്തുന്ന നടപടികൾ ദക്ഷിണ കൊറിയ നിർത്തിവച്ചു.
അതേസമയം, ദക്ഷിണ കൊറിയൻ പൗരൻമാർ ഉത്തരകൊറിയയിൽ തടവിൽ കിടക്കുന്ന കാര്യം അറിയില്ലെന്ന യങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.
South Korean president says he is considering apologizing to North Korea













