നൊബേൽ സമ്മാനത്തിനായി കാത്തിരുന്ന ട്രംപിന് ഫിഫയുടെ സമാധാനത്തിനുള്ള പുരസ്കാരം : ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി എന്ന് ട്രംപ് 

നൊബേൽ സമ്മാനത്തിനായി കാത്തിരുന്ന ട്രംപിന് ഫിഫയുടെ സമാധാനത്തിനുള്ള പുരസ്കാരം : ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി എന്ന് ട്രംപ് 

വാഷിംഗ്ടൺ: എട്ട് ലോകയുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ സമ്മാനം വേണമെന്ന് പലവട്ടം ആവശ്യ പ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡോണ ൾഡ്  ട്രംപിന് ഒടുവിൽ ലോക ഫുട്ബോൾ സംഘടനയായ ഫിഫയുടെ സമാധാന ത്തിനുള്ള പുരസ്കാരം. അമേരിക്ക ഉൾപ്പടെ മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം  വഹിക്കുന്ന അടുത്ത വർഷത്തെ ലോക കപ്പിനുള്ള നറുക്കെടുപ്പ് വേദിയിൽ വെച്ചാണ് ട്രംപിന് സമാധാന ത്തിനുള്ള പുരസ്കാരം സമ്മാനിച്ചത്.

അമേരിക്ക കാനഡ, മെക്സിക്കോ,  എന്നീ മൂന്ന് രാജ്യങ്ങളിലായി 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ്. ലോകകപ്പിന്റെ നറുക്കെടുപ്പ് നടക്കുന്ന വാഷിങ്‌ടനിലെ കെന്നഡി സെന്ററിൽ വച്ചാണ് ട്രംപിന് പുരസ്കാരം നൽകിയത്.  ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയാണ് പുരസ്ക‌ാരം സമ്മാനിച്ചത്. ഫിഫ ചരിത്രത്തിലാദ്യമാ യാണ് സമാധാന പുരസ്കാരം ഏർപ്പെടുത്തുന്നത്.

 ട്രംപിന്റെ പേര് പതിച്ച  സ്വർണ ട്രോഫിയും മെഡലുമാണ് സമ്മാനിച്ചത്. ഗാസ സമാധാ നക്കരാർ ഉൾപ്പെടെ നടപ്പാക്കി യതിനുള്ള അംഗീകാരമായാണ് പുരസ്കാര സമ്മാനി ക്കുന്നതെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു  തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ് ഇന്ന് ലഭിച്ചതെന്ന് ട്രംപ് മറുപടി പറഞ്ഞു 

നിരവധി യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിച്ച ട്രംപിന് നിർബന്ധ മായും നൊമ്പേൽ പുരസ്കാരം ലഭ്യമാക ണമെ ന്ന് മുമ്പ് ഫിഫ പ്രസിഡന്റ് പലവട്ടം അഭി പ്രായം പറഞ്ഞിരുന്നു ഈ സാഹചര്യ ത്തിൽ ലോക ഫുട്ബോൾ ഫെഡറേഷൻ ആദ്യമാ യി ഏർപ്പെടുത്തിയ സമാധാന ത്തിനുള്ള പുരസ്കാരം ട്രംപിന് ലഭിക്കുമെന്ന സൂചന കൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

Trump, who was waiting for the Nobel Prize, receives FIFA Peace Prize: Trump calls it the greatest honor of his life

Share Email
Top