നെയ്യാറ്റിൻകരയിൽ ഒന്നരവയസ്സുകാരന്റെ മരണം കൊലപാതകം: അച്ഛൻ കുറ്റം സമ്മതിച്ചു

നെയ്യാറ്റിൻകരയിൽ ഒന്നരവയസ്സുകാരന്റെ മരണം കൊലപാതകം: അച്ഛൻ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഒന്നരവയസ്സുകാരനായ കുട്ടി മരിച്ച സംഭവത്തിൽ പിതാവ് ഷിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ താൻ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ ഷിജു പോലീസിനോട് സമ്മതിച്ചു. തുടക്കത്തിൽ അസ്വാഭാവിക മരണമെന്ന നിലയിലാണ് കേസന്വേഷിച്ചതെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിലേറ്റ പരിക്കുകളും ശ്വാസംമുട്ടിയതിന്റെ ലക്ഷണങ്ങളും പുറത്തുവന്നതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കുടുംബപ്രശ്നങ്ങളെത്തുടർന്നുള്ള വൈരാഗ്യമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

കുട്ടിക്ക് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്നും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെന്നുമാണ് ഷിജു ആദ്യം നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംശയം തോന്നിയ ഡോക്ടർമാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഷിജു വെളിപ്പെടുത്തി.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയുടെ അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ലഹരി ഉപയോഗമോ മറ്റ് സ്വഭാവ വൈകല്യങ്ങളോ പ്രതിക്കുണ്ടായിരുന്നോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പിഞ്ചുകുഞ്ഞിന്റെ മരണം നാട്ടിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

Share Email
LATEST
More Articles
Top