ജോയി ഇട്ടൻ മൂന്നാം തവണയും ലോക കേരളാ സഭ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടു

ജോയി ഇട്ടൻ മൂന്നാം തവണയും ലോക കേരളാ സഭ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക്ക്: ജോയി ഇട്ടനെ മൂന്നാം തവണയും ലോക കേരളാ സഭ പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ടു.
പ്രവാസി മലയാളികളുടെ ശബ്‍ദനയരൂപീകരണ പ്രക്രിയയിലേക്കെത്തിക്കുന്ന കേരളത്തിന്റെ പൊതു ജനാധിപത്യ വേദിയായ കേരള സഭ അതിന്റെ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുമ്പോൾ, 125 രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ പങ്കെടുക്കുന്നു. ലോക മലയാളികളുടെ എകികരണം കൂടിയാണ് ഇതിലൂടെ ഗവൺമെൻറ് കാണുന്നത്.

2026 ജനുവരി 29 ന് വൈകിട്ട് 6 മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. പ്രവാസി സമൂഹത്തെ കൂടെ ഭരണനിർവ്വഹണത്തിലും വികസന പ്രക്രിയയിലും സജീവമായി പങ്കാളിയാക്കുന്നതിൽ കേരള ഗവൺമെൻ്റ് നടപ്പാക്കിയ ലോക കേരള സഭ എന്ന ആശയം പ്രവാസ സമൂഹത്തിൽ വളരെ അധികം മാറ്റങ്ങൾ വരുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കുകയും ചർച്ചകൾ നയിക്കപ്പെടുകയും ചെയ്തു.

അമേരിക്കൻ മലയാളീ സമൂഹത്തിലെ നിറ സാന്നിധ്യമായ ജോയി ഇട്ടൻ, ഫൊക്കാനയുടെ സന്തത സഹചാരികുടിയാണ്. ഫൊക്കാന മുൻ എക്സി. വൈസ് പ്രസിഡന്റ്, ട്രഷർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതും ഈ കഴിഞ്ഞ കേരളാ കൺവെൻഷന്റെ കൺവെൻഷൻ ചെയർ ആയും പ്രവർത്തിച്ചു. ഈ കഴിഞ്ഞ വർഷത്തെ ഫൊക്കാന കേരളാ കൺവെൻഷൻ ഒരു ചരിത്ര വിജയമാക്കിയതിലും ജോയി ഇട്ടന്റെ നേതൃത്വപാടവമാണ്.

അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയി ഇട്ടന്‍ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ രണ്ട് ടെം പ്രസിഡന്റ്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റ്, യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെമ്പർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തിത്വമാണ്. ജോയി ഇട്ടന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ അമേരിക്കൻ മലയാളീ സമൂഹത്തിന് സുപരിചിതമാണ്.

Share Email
LATEST
Top