തിരുവനന്തപുരം: വാഹനചട്ടങ്ങൾ കർശനമാക്കി കേന്ദ്രസർക്കാർ. ഒരു വർഷത്തിനുള്ളിൽ അഞ്ച് ചലാനുകളോ അതിൽ കൂടുതലോ ലഭിക്കുകയാണെങ്കിൽ അയാളുടെ ലൈസൻസ് റദ്ദാക്കും. ചലാൻ ലഭിച്ചു കഴിഞ്ഞാൽ 45 ദിവസത്തിനുള്ളിൽ പിഴ അടക്കണം. ചലാനുകൾ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങൾക്കും വിലക്കും ഏർപ്പെടുത്തും.
കുടിശ്ശികയുള്ള ചലാനുകൾ അടച്ചുതീർക്കുന്നത് വരെ ഉദ്യോഗസ്ഥർക്ക് വാഹനം കസ്റ്റഡിയിലെടുക്കാൻ അധികാരമുണ്ടായിരിക്കും. നിയമലംഘനം നടത്തുന്ന ആർ.സി ഉടമക്കെതിരെയായിരിക്കും നടപടികൾ. മറ്റൊരാളാണ് വാഹനം ഓടിച്ചതെങ്കിൽ അത് ഉടമ തെളിയിക്കണം. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ഉടമക്ക് മാത്രമായിരിക്കും. മുമ്പ് മോട്ടോർ വാഹന വകുപ്പായിരുന്നു കോടതിയെ സമീപിച്ചിരുന്നു.













