ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തന്റെ ഏകദേശം 13 വയസ്സുള്ള മകൾ കിം ജൂ ഏയെ പിൻഗാമിയായി തിരഞ്ഞെടുത്തതായി തെക്കൻ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ സേവനം (NIS) റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പിതാവിനൊപ്പം പ്രധാന പൊതുപരിപാടികളിൽ സജീവമായി പ്രത്യക്ഷപ്പെടുന്ന ജൂ ഏ, 2022-ൽ മിസൈൽ പരീക്ഷണത്തിനിടെ ആദ്യമായി പൊതുസമൂഹത്തിലെത്തിയതിനു ശേഷം ഇപ്പോൾ രാഷ്ട്രീയ നയരൂപീകരണത്തിലും പങ്കാളിത്തം കാണിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഔദ്യോഗിക ചിത്രങ്ങളിൽ പിതാവിന് മുന്നിലോ അരികിലോ നിർത്തുന്നതും ഡിസൈനർ വസ്ത്രങ്ങളും ദീർഘമായ മുടിയും ധരിക്കുന്നതും അവരെ രണ്ടാം സ്ഥാന നേതാവിന്റെ പദവിയോട് അടുപ്പിക്കുന്നതായി വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഉത്തരകൊറിയയുടെ പുരുഷാധിപത്യ സമ്പ്രദായത്തിൽ പെൺകുട്ടിയെ പിൻഗാമിയാക്കുന്നത് അപൂർവമാണെങ്കിലും, കിം ജോങ് ഉന്റെ സഹോദരി കിം യോ ജോങ്ങിന്റെ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്. കിം ജോങ് ഉന് മകനുണ്ടെങ്കിലും പൊതുസമൂഹത്തിൽ അവതരിപ്പിക്കപ്പെട്ടത് ജൂ ഏ മാത്രമാണ്. തൊഴിലാളി പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുകയോ ഔദ്യോഗിക പദവി ലഭിക്കുകയോ ചെയ്താൽ പിൻഗാമി നില ഔദ്യോഗികമായി ഉറപ്പാകുമെന്നാണ് പ്രതീക്ഷ. നാലാം തലമുറ കിം രാജവംശത്തിലേക്കുള്ള പരിവർത്തനത്തിന്റെ തുടക്കമായി ഇത് കണക്കാക്കപ്പെടുന്നു.









