കടം പെരുകിയെ പാകിസ്ഥാന് കൈത്താങ്ങ്, അഞ്ച് ബില്യൺ ഡോളറിന്‍റെ സഹായം നൽകാമെന്ന് ഖത്തറും സൗദിയും

കടം പെരുകിയെ പാകിസ്ഥാന് കൈത്താങ്ങ്, അഞ്ച് ബില്യൺ ഡോളറിന്‍റെ സഹായം നൽകാമെന്ന് ഖത്തറും സൗദിയും

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാന് ആശ്വാസമായി സൗദി അറേബ്യയും ഖത്തറും. വിദേശ നാണയ ശേഖരത്തിലുണ്ടായ വലിയ ഇടിവ് പരിഹരിക്കാൻ അഞ്ച് ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഈ രണ്ട് രാജ്യങ്ങളും വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഈ മാസം യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) തിരിച്ചടയ്ക്കാനുള്ള 3.5 ബില്യൺ ഡോളറിന്റെ കടം അടയ്ക്കേണ്ട സാഹചര്യത്തിലാണ് പാകിസ്ഥാന് ഈ സഹായം വലിയ ആശ്വാസമാകുന്നത് എന്ന് ധനമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഐഎംഎഫ്-ലോകബാങ്ക് യോഗങ്ങളിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് വാഷിംഗ്ടണിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് ഈ നിർണായക നീക്കം നടന്നത്. ഐഎംഎഫുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി സാമ്പത്തിക നയതന്ത്രം ശക്തിപ്പെടുത്താനുള്ള ഇസ്ലാമാബാദിന്റെ തീരുമാനമായാണ് ഇത് കാണപ്പെടുന്നത്. നിലവിലെ മൂന്ന് വർഷത്തെ സാമ്പത്തിക പാക്കേജ് പൂർത്തിയാകുന്നത് വരെ സൗദി അറേബ്യ, ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ നിക്ഷേപങ്ങൾ പാകിസ്ഥാനിൽ തുടരണമെന്ന് ഐഎംഎഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ യുഎഇയ്ക്ക് പകരം ഖത്തർ ഈ സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചനകൾ. സൗദി അറേബ്യയുടെ ധനമന്ത്രി മുഹമ്മദ് ബിൻ അബ്ദുള്ള അൽ-ജദാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഹായം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നത്. 2018 മുതൽ പാകിസ്ഥാന് തിരിച്ചടയ്ക്കാനുള്ള യുഎഇയുടെ കടം ഈ മാസം അവസാനത്തോടെ തീർക്കാനാണ് പാക് സർക്കാർ ലക്ഷ്യമിടുന്നത്. സൗദി അറേബ്യ ഇതിനകം തന്നെ പാകിസ്ഥാനിലെ തങ്ങളുടെ അഞ്ച് ബില്യൺ ഡോളർ നിക്ഷേപം തുടരാൻ തീരുമാനിച്ചിട്ടുണ്ട്.

Share Email
LATEST
More Articles
Top