തിരുവനന്തപുരം: മൃഗശാലയില്‍നിന്ന് ചാടിപ്പോയി, മൃഗശാലക്കുള്ളിലെ മരത്തില്‍ തന്നെ കണ്ടെത്തിയ ഹനുമാൻ കുരങ്ങിനെ വീണ്ടും കാണാതായി. അധികൃതര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ജീവനക്കാര്‍ കൂട് തുറക്കുന്നതിനിടെയാണ് ദിവസങ്ങള്‍ക്ക് മുമ്ബ് മൂന്ന് വയസുള്ള പെണ്‍ കുരങ്ങ് ചാടിപ്പോയിരുന്നത്. വ്യാപക തിരച്ചിലില്‍ കോമ്ബൗണ്ടിലെ മരത്തിനു മുകളില്‍ തന്നെ കുരങ്ങിനെ കണ്ടെത്തി. പിന്നീട് ദിവസങ്ങളോളം ഉയരമുള്ള ആഞ്ഞിലി മരത്തിന് മുകളില്‍ തന്നെ തുടര്‍ന്നിരുന്നു.
താഴേയിറക്കാൻ മൃഗശാല അധികൃതര്‍ പല മാര്‍ഗങ്ങളും നോക്കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. മരത്തിന് താഴേവെച്ചിരുന്ന പഴവും ശിഖരങ്ങളുടെ ഇടയില്‍വെച്ച തണ്ണിമത്തന്റെ കഷണങ്ങളുമെല്ലാം കുരങ്ങൻ കൊണ്ടുപോയിരുന്നു. മരത്തില്‍നിന്ന് കൂട്ടില്‍ എത്തിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും കാണാതായിരിക്കുന്നത്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് സിംഹങ്ങളെയും ഹനുമാൻ കുരങ്ങിനെയും തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചത്.