തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ പരിരക്ഷയ്ക്കും എന്തു ചെയ്യാന്‍ കഴിയുമെന്ന് ഫൊക്കാന ഗൗരവമായി ചിന്തിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ എന്തൊക്കെ ഇടപെടലുകള്‍ പ്രവാസികള്‍ക്ക് നടത്താനാകും എന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നിങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഫൊക്കാനയുടെ കേരള കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി
വികസിത രാജ്യങ്ങളില്‍ എന്നതുപോലെ സംസ്ഥാനത്തെ മൊത്തം സ്‌കൂളുകളിലെ കുട്ടികളെ അടിയന്തിര സാമ്പത്തിക പരിരക്ഷയുടെ പരിധിയില്‍ കൊണ്ടു വരാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് നമുക്ക് യോജിച്ച് ആലോചിക്കാം. അത്തരം ഒരു പരിരക്ഷ ഓരോ കുട്ടിക്കും വേണ്ടി സാദ്ധ്യമാകും എങ്കില്‍ അത് ഒരു ചരിത്ര നേട്ടമാണ്. ഫൊക്കാനയുടെ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി മേഖലകളില്‍ കൂടി വ്യാപിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കരളത്തിലെ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുളള കഌസുകളില്‍ 47 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. 1,92,000 അദ്ധ്യാപകരും ഉണ്ട്. ഇതില്‍ 70 ശതമാനം അധ്യാപികമാരാണ്. ഒരു കാലത്ത് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു. ഇന്ന് സംസ്ഥാനത്തെ മിക്ക സ്‌കൂളുകളും ഹൈടെക്ക് ആക്കി. പത്തര ലക്ഷം പുതിയ വിദ്യാര്‍ത്ഥികളാണ് സര്ക്കാര്‍ സ്‌കൂളിലേക്ക് വന്നത്. ഇപ്രാവശ്യത്തെ ബജറ്റിലും വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റം വന്നു. പാഠപുസ്തകങ്ങളും യൂണിഫോമും രണ്ടു മാസം മുമ്പു തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു.
ഈ വിജയത്തിന്റെ കാരണം ജനങ്ങളും രക്ഷകര്‍ത്താക്കളും പൊതുവിദ്യാഭ്യാസത്തെ ഏറ്റെടുത്തതാണ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട കുട്ടികള്‍, മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ എന്നിവര്‍ പഠിക്കുന്ന മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഫൊക്കാനയുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ അമേരിക്കയിലിരുന്നും ഫൊക്കാന മനസ്സിലാക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.