വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിലുള്ള വിശ്വാസം സ്വന്തം പാർട്ടിക്കാർക്കും നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. ട്രംപ് ഭരണം ശരിയായ ദിശയിലെന്ന അഭിപായം കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 24 ശതമാനം ആളുകൾ മാത്രമാണ്. ട്രംപിന്റെ രണ്ടാം ഭരണകാലഘട്ടം ഭയാനകമെന്ന അഭിപ്രായം പറഞ്ഞവരുമുണ്ട്. കുടിയേറ്റ നയത്തിലും തിരിച്ചടി തീരുവയിലും ട്രംപിനോട് വിയോജിച്ച നിലപാടാണ് കൂടുതൽ ആളുകൾക്കും.അധികാരമേറ്റ് ആദ്യ 100 ദിനത്തിനുള്ളിൽ തന്നെ ജനപ്രീതി കുത്തനെ ഇടിഞ്ഞു താന്ന സ്ഥിതിയുമായി.
അസോസിയേറ്റഡ് പ്രസ്- നോര്‍ക്ക് സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്സ് റിസര്‍ച്ച് നടത്തിയ സർവേയിൽ ട്രംപിനെ സ്വന്തം പാർട്ടിക്കാർ പോലും കൈ ഒഴിയുന്നതായാണ് വ്യക്തമാകുന്നത്. നയങ്ങളിൽ ഉള്ള എതിർപ്പ് ആണ് പ്രധാന കാരണം.
റിപ്പബ്ലിക്കന്‍മാരില്‍ 42 ശതമാനം പേര്‍ ട്രംപ് തെറ്റായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന നിലപാടാണ് സർവേയിൽ സ്വീകരിച്ചത്. ന്യൂയോര്‍ക്ക് ടൈംസും സിയീന കോളജും സംയുക്തമായി നടത്തിയ ഒരു വോട്ടെടുപ്പില്‍ ട്രംപിന്റെ അംഗീകാര റേറ്റിംഗ് സ്വതന്ത്ര വോട്ടര്‍മാർക്കിടയിൽ 29 ശതമാനം മാത്രമാണെന്നു കണ്ടെത്തി.
ട്രംപ് സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതി വോട്ടര്‍മാരില്‍ 43 ശതമാനം പേര്‍ മാത്രമേ അംഗീകരിക്കുന്നുള്ളൂവെന്ന് ടൈംസ് സര്‍വേയിൽ വ്യക്തമാകുന്നു.