Sunday, June 1, 2025

HomeBusinessസ്പൈസ്ജെറ്റ് കലാനിധി മാരന് 380 കോടി രൂപ നല്‍കണമെന്ന് കോടതി

സ്പൈസ്ജെറ്റ് കലാനിധി മാരന് 380 കോടി രൂപ നല്‍കണമെന്ന് കോടതി

spot_img
spot_img

ന്യൂഡല്‍ഹി: മുന്‍ പ്രൊമോട്ടര്‍മാരായ സണ്‍ ഗ്രൂപ്പിന്റെ കലാനിധി മാരന് സ്പൈസ്ജെറ്റ് 380 കോടി രൂപ നല്‍കണം എന്ന് ഡല്‍ഹി ഹൈക്കോടതി.

നാലാഴ്ചക്കുള്ളില്‍ സ്‌പൈസ്‌ജെറ്റ് ആസ്തി സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കണം എന്നും ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യോഗേഷ് ഖന്ന ഉത്തരവിട്ടു. ഓഹരി കൈമാറ്റ തര്‍ക്കത്തില്‍ സുപ്രീം കോടതി ശരി വെച്ച തീരുമാനം സ്‌പൈസ്‌ജെറ്റ് ലംഘിക്കുകയാണ് എന്ന് കാണിച്ച്‌ കലാനിധി മാരന്‍ ഹൈക്കോടതിയെ ഡല്‍ഹി സമീപിക്കുകയായിരുന്നു.

ഇതിലാണ് ഹൈക്കോടതിയുടെ നടപടി. സുപ്രീം കോടതി പാസാക്കിയ ഉത്തരവില്‍ ഒരു ഭേദഗതിയും ഇല്ലെന്നും അതിനാല്‍ അത് പാലിക്കേണ്ടതുണ്ട് എന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ സ്പൈസ് ജെറ്റ് പ്രൊമോട്ടര്‍ അജയ് സിങ്ങിന്റെ ഓഹരി പങ്കാളിത്തം അറ്റാച്ച്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കലാനിധി മാരന്‍ 2020 ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി സ്വീകരിച്ച ഹൈക്കോടതി തുക മൂന്നാഴ്ചക്കകം കെട്ടിവയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഇത് പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് സ്‌പൈസ്‌ ജെറ്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. സ്പൈസ് ജെറ്റിന്റെ 270 കോടി രൂപയുടെ ബാങ്ക് ഗാരന്റി ഉടന്‍ കാശാക്കി പണം കലാനിധി മാരന് നല്‍കണം എന്നായിരുന്നു സുപ്രീം കോടതി വിധി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments