Sunday, June 1, 2025

HomeCinemaഇറങ്ങിയോടി, രണ്ടു തവണ: ദുരനുഭവം വിവരിച്ച് നടി മാളവിക ശ്രീനാഥ്

ഇറങ്ങിയോടി, രണ്ടു തവണ: ദുരനുഭവം വിവരിച്ച് നടി മാളവിക ശ്രീനാഥ്

spot_img
spot_img

കാസ്റ്റിങ് കൗച്ച് വഴി തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയുകയാണ് മാളവിക. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു ചിത്രത്തിന്‍ ഓഡിഷനിടെ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി വ്യക്തമാക്കുന്നത്. മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാനുള്ള ഓഡിഷനായി എത്തിയതായിരുന്നു മാളവിക. ചിത്രത്തിന്റെയോ വ്യക്തിയുടെയോ പേരു വെളിപ്പെടുത്താതെയായിരുന്നു മാളവികയുടെ തുറന്നു പറച്ചില്‍. അമ്മയും സഹോദരിയും ഒപ്പമുണ്ടായിട്ടും താന്‍ എങ്ങനെയാണ് ദുരനുഭവം നേരിട്ടതെന്ന് നടി അഭിമുഖത്തില്‍ വ്യക്തമാക്കി.

‘സിനിമാമേഖലയുടെ ഒരു വലിയ ഭാഗം തന്നെയാണ് കാസ്റ്റിങ്ങ് കൗച്ച്. ഞാനതിന്റെ ഒരു ഇരയാണെന്ന് പറയാം. ഇതിനു മുന്‍പ് എവിടെയും ഞാനിത് പറഞ്ഞിട്ടില്ല. ഇപ്പോള്‍ എനിക്ക് ഇന്‍ഡസ്ട്രിയില്‍ ഒരു സ്ഥാനമുണ്ട് അതുകൊണ്ട് തുറന്നുപറയാം. ഒരു മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഓഡിഷനായി എനിക്കൊരു കോള്‍ വന്നു. മഞ്ജു വാര്യരുടെ മകളുടെ റോളിക്കോയിരുന്നു ഓഡിഷന്‍. കുറച്ചു നാളുകള്‍ക്ക് ശേഷമാണ് എന്നെ ഓഡിഷന്‍ ചെയ്തവര്‍ ആ ചിത്രത്തിന്റെ ഭാഗമല്ലെന്ന് എനിക്കു മനസ്സിലായത്. മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുക എന്ന ആകാംക്ഷയിലായിരുന്നു ഞാന്‍’

ആ സമയത്ത് എനിക്കു സിനിമാമേഖലയിലെ ആരെയും പരിചയമില്ല. ഓഫറിന്റെ സത്യാവസ്ഥ പോലും ഞാന്‍ അന്വേഷിച്ചില്ല. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. ഒരു ഇന്നോവയിലാണ് അവര്‍ എന്നെയും അമ്മയെയും സഹോദരിയെയും കൊണ്ടു പോയത്’-മാളവിക പറയുന്നു.

‘ഞാന്‍ മുറിയില്‍ നിന്ന് മുടി ഒതുക്കുന്ന സമയത്ത്, അയാള്‍ എന്നെ പുറകില്‍ വന്ന് കെട്ടിപ്പിടിച്ചു. വളരെയധികം പൊക്കമുള്ള മനുഷ്യനായിരുന്നു അയാള്‍. ചിലര്‍ പറയാറുണ്ട്, എന്തുകൊണ്ട് അപ്പോള്‍ പ്രതികരിച്ചില്ല? എന്തുകൊണ്ട് തള്ളി മാറ്റിയില്ല? സത്യമെന്തെന്നാല്‍ ചില സമയങ്ങളില്‍ നമുക്ക് പ്രതികരിക്കാന്‍ സാധിക്കില്ല എന്നതാണ്. പേടി നമ്മളെ കീഴ്പ്പെടുത്തി കളയും. ഞാന്‍ വളരെ ചെറുപ്പമായിരുന്നു. അയാള്‍ എന്നെ സ്പര്‍ശിച്ചപ്പോള്‍ മുതല്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു. കൈമുട്ട് ഉപയോഗിച്ച് ഞാന്‍ തള്ളിമാറ്റാന്‍ ശ്രമിച്ചു. ‘മാളവിക സമ്മതിക്കുകയാണെങ്കില്‍, ഇനി ആളുകള്‍ മാളവികയെ കാണാന്‍ പോകുന്നത് മഞ്ജു വാര്യരുടെ മകളായിട്ടായിരിക്കും എന്നാണ് അയാള്‍ അപ്പോള്‍ പറഞ്ഞത്.’

ഒരു 10 മിനിറ്റ് മാളവിക ഇവിടെ നിന്നാല്‍ മതി എന്ന് അയാള്‍ എന്നോട് പറഞ്ഞു. ‘ഞാന്‍ കരയാന്‍ തുടങ്ങി. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല. അയാള്‍ ഷൂട്ട് ചെയ്യാന്‍ ഉപയോഗിച്ച ക്യാമറ കയ്യിലുണ്ടായിരുന്നു. അതു തള്ളി താഴെയിടാന്‍ ഞാന്‍ ശ്രമിച്ചു. അയാളുടെ ശ്രദ്ധ പെട്ടെന്നു മാറിയപ്പോള്‍ ഞാനവിടുന്ന് ഇറങ്ങിയോടി.

അമ്മയ്ക്കും സഹോദരിയ്ക്കും മനസ്സിലായില്ല ഞാന്‍ എന്തിനാണ് കരയുന്നതെന്ന്. ഞാന്‍ പുറത്തേക്കോടി ഒരു ബസ്സില്‍ കയറി. ആ ബസ്സ് എങ്ങോടാണ് പോകുന്നതെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അവിടെ ഇരുന്ന് ഞാന്‍ ഒരുപാട് കരഞ്ഞു. ഇങ്ങനെ രണ്ടു മൂന്നു തവണ ഞാന്‍ കാസ്റ്റിങ്ങ് കൗച്ച് നേരിട്ടിട്ടുണ്ട്’-മാളവിക ശ്രീനാഥ് അഭിമുഖത്തില്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments