ലക്നൗ: മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരത ഉത്തർ പ്രദദേശിലെ വാരണാസിയിൽ നടന്നു. 19കാരിയായ യുവതിയെ 23 പേർ ചേർന്ന് ബലാൽസംഗത്തിനിരയാക്കി. സംഭവത്തില്‍ 12 പേര്‍ അറസ്റ്റിലായി. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപകമാക്കി.
19 കാരിയായ യുവതിയെ ആറ് ദിവസമാണ് 23 പേർ ചേർന്ന് ക്രൂരബലാത്സംഗത്തിന് ഇരയ്ക്കിയത്. കഴിഞ്ഞമാസം 29നാണ് കേസിന് ആസ്പദമായ സംഭവം. സുഹൃത്തിനൊപ്പം വാരണാസിയിലെ ഒരു ബാറിൽ എത്തിയ പെൺകുട്ടിയെ അവിടെവെച്ച് പ്രതികൾ ശീതള പാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തി. പിന്നീട് വിവിധ ഹോട്ടലുകളിൽ എത്തി.പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പെൺകുട്ടിയെ കണ്ടെത്തുന്നത്.
പെൺകുട്ടിയെ ബലാത്സംഗം ചെയ്തവരിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടവരും മുൻ സുഹൃത്തുക്കളും ഉൾപ്പെടുന്നു. സംഭവത്തിൽ 23 പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതിൽ 12 പേരാണ് ഇപ്പോൾ പോലീസിന്റെ പിടിയിലായത്. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ ഉണ്ടായ കൂട്ട ബലാത്സംഗം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വാരണാസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.