സന: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് നീണ്ട 12 വർഷങ്ങൾക്ക് ശേഷം അനുമതി.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സനയിലെ ജയിലിൽ എത്താൻ ആണ് നിർദേശം. മകളെ കാണുന്നതിനു വേണ്ടി മാതാവ് പ്രേമകുമാരി കഴിഞ്ഞ ദിവസം യമനിൽ എത്തിയിരുന്നു. .നിമിഷപ്രിയയ്ക്ക് മോചനത്തിനായി ബ്ലഡ് മണി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താനാണ് നീക്കം. ഗോത്രത്തലവന്‍മാരുമായി ചര്‍ച്ച നടത്താനുളള എല്ലാ തയാറെടുപ്പുകളും നടത്തിയെന്നും യെമനില്‍ സ്വാധീനമുള്ള വ്യക്തികളെ മുന്നില്‍ നിര്‍ത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവേൽ ജെറോമിനൊപ്പമാണ് പ്രേമകുമാരി എത്തിയത്. യമനിലെ നിയമപ്രകാരം കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം അനുമതി നല്‍കിയാല്‍ നിമിഷപ്രിയയെ മോചിപ്പിക്കാനാകും