Sunday, September 8, 2024

HomeNewsമുളക് തീറ്റിച്ച് 4 വയസുകാരന്‍ മരിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍

മുളക് തീറ്റിച്ച് 4 വയസുകാരന്‍ മരിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍

spot_img
spot_img

മുളക് തീറ്റിച്ച് നാലു വയസ്സുകാരൻ മരിച്ച സംഭവത്തിൽ 38കരാനായ അച്ഛൻ അറസ്റ്റിൽ. സിംഗപ്പൂരിലാണ് സംഭവം. തുടർന്ന് അറസ്റ്റിലായ അച്ഛന് കഴിഞ്ഞ ദിവസം കോടതി എട്ട് മാസം ജയിൽ ശിക്ഷ വിധിച്ചു. പോട്ടി ഉപയോഗിക്കാൻ പഠിപ്പിക്കുന്നതിനിടെ മകൻ കള്ളം പറഞ്ഞതാണ് പിതാവിനെ ചൊടിപ്പിച്ചത്, ശിക്ഷയായി അയാൾ കുട്ടിയുടെ വായിലേക്ക് മുളക് തള്ളിക്കയറ്റിയതു അപകടത്തിന് കാരണമായി. മുളക് കുട്ടിയുടെ ശ്വാസനാളത്തിൽ തടസ്സമുണ്ടാക്കിയെന്നും, അതാണ് മരണത്തിനു കാരണമായതുമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി. മരിച്ച കുട്ടിയെ കൂടാതെ ഇദ്ദേഹത്തിന് വേറെയും കുട്ടികൾ ഉണ്ട്.

അവരുടെ സ്വകാര്യതമാനിച്ച്‌ ഒരു ഗിഗ് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ടെന്നു ന്യൂസ് ഏഷ്യ (സിഎൻഎ ) ചാനൽ റിപ്പോർട്ട് ചെയ്തു. പോട്ടി ഉപയോഗിക്കാതെ മകൻ മലവിസർജ്ജനം നടത്തിയത് പിതാവ് കണ്ടു പിടിക്കുകയും മകനോട് ചോദിച്ചപ്പോൾ കുട്ടി അത് നിഷേധിക്കുകയും ചെയ്തു. ഇതോടെ മകനെ അച്ചടക്കം പഠിപ്പിക്കാൻ തീരുമാനിച്ച പിതാവ് അവനെ ബലമായി ഒരു മുളകു തീറ്റിക്കാൻ നോക്കി. ഇത് വിസമ്മതിച്ച കുട്ടിയുടെ വായിലേക്ക് മുളക് തിരുകികയറ്റാൻ ശ്രമിച്ചുവെന്നാണ് സിഎൻഎ റിപ്പോർട്ടുകൾ പറയുന്നത്. മുളക് വായ്ക്കകത്തേക്കു ഇറങ്ങുന്നുവന്ന് കണ്ടപ്പോൾ അയാൾ കുട്ടിയെ വിട്ടയച്ചു.

വെപ്രാളത്തോടെ വീടിനു ചുറ്റും ഓടിയ കുട്ടി തൊണ്ടയിലേക്കു വിരൽ കൊണ്ടു ആംഗ്യം കാണിച്ച ശേഷം നിലത്തു വീഴുകയായിരുന്നു. കുട്ടിയുടെ അമ്മ ‘‘ഹെയിംലിച്ച് പ്രയോഗം’’ (ഒരു വ്യക്തിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ഒരു വസ്തുവിനെ അയാളുടെ വയറു ഞെക്കി പുറന്തള്ളാൻ ഉപയോഗിക്കുന്ന വിദ്യ) ചെയ്തു രക്ഷിക്കാൻ നോക്കിയെങ്കിലും അത് ഫലവത്തായില്ല. ഡോക്ടറെ വിളിച്ചതിന് ശേഷം പിതാവ് മകനെ അടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോയി. പക്ഷെ വൈകുന്നേരം 3:10 ഓടെ സെങ്കാങ് ജനറൽ ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ മരണം വൈകാതെ തന്നെ ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു .

ഭർത്താവു കുട്ടികളെയെല്ലാം ഒരുപോലെ സ്നേഹിച്ചിരുന്നു എന്ന് ഭാര്യ മൊഴി നൽകിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പിതാവിന് ഏഴുമാസത്തെ ജയിൽ ശിക്ഷ മാത്രമേ നൽകാവൂ എന്ന് അഭിഭാഷകൻ തൗഫീഖ് സുരൈദി വാദിച്ചു. തൻ്റെ കക്ഷി തൻ്റെ മക്കളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന ഒരു കുടുംബനാഥനാണെന്നും ആ മനുഷ്യൻ തൻ്റെ കുട്ടികളോട് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും തൗഫീഖ് എടുത്തുപറഞ്ഞു. സംഭവ സമയത്ത് തന്റെ കക്ഷി ജാഗ്രത പുലർത്തിയിരുന്നുവെന്നും മുളകിന്റെ ഒരു ചെറിയ കഷ്ണം മാത്രമേ അയാൾ കുട്ടിക്ക് നൽകിയിരുന്നുള്ളൂവെന്നും അത് വായിലേക്ക് ഇറങ്ങുന്നുവെന്നു കണ്ടപ്പോൾതന്നെ അയാൾ കുട്ടിയെ പോകാൻ അനുവദിച്ചു എന്നും അഭിഭാഷകൻ വാദിച്ചു.

‘‘നുണ പറയുന്നത് ഒരു തെറ്റാണെന്ന് മകനെ പഠിപ്പിക്കുക എന്നത് മാത്രമായിരുന്നു പിതാവിന്റെ ഉദ്ദേശം. കോടതിയ്ക്ക് അതിന്റെതായ നിയമമുണ്ട്, അത് ഞാൻ ബഹുമാനിക്കുന്നു. ദാരുണമായ ഈ സംഭവം അയാളുടെ മനസ്സിലെ ജീവിതകാലം മുഴുവൻ അലട്ടും. അതിലും വലിയ ശിക്ഷ ഇനി അയാൾക്കു ലഭിക്കാനില്ല. ഇനി ഇങ്ങനെയൊരു തെറ്റ് അയാൾ ഒരിക്കലൂം ആവർത്തിക്കാൻ ഇടയില്ല ‘’, അഭിഭാഷകൻ പറഞ്ഞു . കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ ഉപയോഗിക്കുന്ന ഇത്തരം കർശനരീതികൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് ജില്ലാ ജഡ്ജി ഓങ് ഹിയാൻ സൺ പറഞ്ഞു. ദാരുണമായ ഈ സംഭവത്തെ തുടർന്ന് പിതാവ് വിഷാദരോഗത്തിന് അടിമപ്പെട്ടുവെന്നും അയാൾ ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതായും റിപോർട്ടുകൾ വ്യക്തമാക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments