ജയ്പൂർ: കഴിഞ്ഞ ബിജെപി സര്‍കാറിന്റെ കാലത്ത് അഴിമതി നടത്തിയവര്‍ക്കെതിരെ അശോക് ഗെഹ്ലോട് സര്‍കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റിന്റെ ഏകദിന ഉപവാസം ആരംഭിച്ചു. രാജസ്താനില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയാണ് ജയ്പൂരിലെ ഷഹീദ് സമര്‍കില്‍ സചിന്‍ ഉപവാസം ആരംഭിച്ചത്. സാമൂഹിക പരിഷ്‌കര്‍ത്താവ് ജ്യോതിബ ഫൂലെയുടെ സ്മരകത്തിലെത്തി പുഷ്പാര്‍ചന നടത്തിയ ശേഷമാണ് സചിന്‍ ഉപവാസത്തിന് തുടക്കമിട്ടത്.
അതേസമയം, സചിന്റെ പ്രവൃത്തിപാര്‍ടി വിരുദ്ധ നടപടിയെന്ന് കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു. സമരം തുടങ്ങുന്നതിന് തൊട്ടുമുൻപ് രാജസ്ഥാൻ സർക്കാരിനെ പുകഴ്ത്തി കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ ട്വീറ്റ് ഇട്ടു.
കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുകയാണ് സച്ചിൻ പൈലറ്റെന്ന് ബിജെപി നേതാക്കൾ വിമർശിച്ചു.
ഉപവാസ സമരം രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയെന്നാണ് രാജസ്ഥാൻ പ്രതിപക്ഷ നേതാവായ ബിജെപിയുടെ രാജേന്ദ്ര റാത്തോർ വിമർശിച്ചത്. രാജ്യത്ത് കോൺഗ്രസ് ദുർബലമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ സർക്കാർ നീതിയുടെ പാതയിൽ മുന്നേറുകയാണെന്നാണ് ഇതേ സമയത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ വന്ന ട്വീറ്റ്. സച്ചിൻ പൈലറ്റിന്റെ സമരം നടക്കാനിരിക്കെയാണ് ഗെലോട്ട് സർക്കാരിനെ പുകഴ്ത്തി ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
രാജസ്ഥാനിലെ മുൻ ബിജെപി സർക്കാരിന്റെ അഴിമതി കേസുകളിൽ നടപടി ആവശ്യപ്പെട്ടാണ് സച്ചിൻ പൈലറ്റ് ഒരു ദിവസത്തെ ഉപവാസ സമരം നടത്തുന്നത്. എന്നാൽ ഉപവാസ സമരം പാർട്ടി വിരുദ്ധമെന്ന് ഇന്നലെ എഐസിസി നേതൃത്വം പ്രസ്താവിച്ചിരുന്നു. രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ സിംഗ് രൺധാവയാണ് പ്രസ്താവന പുറത്തിറക്കിയത്. പാർട്ടിയിലെ പ്രശ്നങ്ങൾ അതിനകത്ത് തന്നെ ചർച്ച ചെയ്യണമെന്നും നേതൃത്വം വ്യക്തമാക്കി. ഉപവാസം നടത്തുന്നത് പാർട്ടിവിരുദ്ധമെന്നും എഐസിസി നേതൃത്വം സച്ചിൻ പൈലറ്റിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മറികടന്നാണ് സച്ചിൻ പൈലറ്റിന്റെ സമരം.