ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജനസമ്മിതി ഉയരുന്നതായി സര്‍വേ ഫലം. രാഹുല്‍ ഗാന്ധിയെ 27 ശതമാനം ജനങ്ങള്‍ പിന്തുണക്കുന്നതായാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.
എൻ.ഡി ടിവി-ലോക്നീതി സംയുക്തമായി നടത്തിയ സര്‍വേയുടെ ഫലമാണ് പുറത്തുവന്നത്.
കഴിഞ്ഞ തവണ രാഹുലിനെ പിന്തുണച്ചത് 24 ശതമാനം ജനങ്ങളാണ്. കര്‍ണാടകയില്‍ ബി.ജെ.പിയെ തകര്‍ത്ത് വൻ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഒറ്റക്ക് ഭരണത്തിലേറിയതാണ് രാഹുലിന്‍റെ ജനസമ്മിതിയില്‍ കുതിപ്പിന് കാരണമായി സര്‍വേ വിലയിരുത്തുന്നത്.
കോണ്‍ഗ്രസിന് ഇത്തവണ വോട്ട് വിഹിതം കൂടുമെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചത് 19 ശതമാനമാണ് വോട്ട് വിഹിതമെങ്കില്‍ ഇത്തവണ 29 ശതമാനമായി ഉയരുമെന്നാണ് സര്‍വേ പറയുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മിതിയില്‍ ചെറിയ ഇടിവുണ്ട്. 2019ല്‍ മോദിക്ക് ലഭിച്ചത് 44 ശതമാനം ജനങ്ങളുടെ പിന്തുണയാണ്. നിലവില്‍ ഇത് 43 ശതമാനമായാണ് ഇടിഞ്ഞത്.
കഴിഞ്ഞ തവണ ബി.ജെ.പിയുടെ വോട്ട് വിഹിതം 37 ശതമാനമായിരുന്നു. ഇത് ഇത്തവണ 39 ശതമാനമായി ഉയരുമെന്നാണ് സര്‍വേ ഫലം പ്രവചിക്കുന്നത്.
പ്രധാനമന്ത്രി പദത്തിലേക്ക് മോദിയും രാഹുലും കഴിഞ്ഞാല്‍ ജനപിന്തുണ ഉള്ളത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി (4 ശതമാനം), ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ (4 ശതമാനം), ബി.എസ്.പി നേതാവ് അഖിലേഷ് യാദവ് (3 ശതമാനം), ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ (1 ശതമാനം) എന്നിവര്‍ക്കാണ്.
രാജ്യത്ത് അടുത്ത വര്‍ഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍വേ ഫലം പുറത്തുവന്ന