ന്യൂഡല്‍ഹി: യുപിയിലെ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് വീണ്ടും ലോക്സഭയിലേയ്ക്ക് മത്സരിക്കുമെന്ന് ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ ബിജെപി എംപി ബ്രിജ്ഭൂഷണ്‍.
നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍’വിശദീകരിക്കാൻ ബിജെപി നടത്തിയ ബഹുജന സമ്ബര്‍ക്ക ക്യാമ്ബയിന്റെ ഭാഗമായി കൈസര്‍ഗഞ്ചിലെ ബല്‍പൂരില്‍ നടത്തിയ റാലിക്ക് ശേഷമാണ് ആറുതവണ എംപിയായ ബ്രിജ്ഭൂഷണിന്റെ പ്രഖ്യാപനം.
ഗോണ്ടയിലെ വസതിയില്‍ നിന്ന് ആഢംബര വാഹനങ്ങളുടെ അകമ്ബടിയോടെ ബ്രിജ്ഭൂഷണെ ആനയിച്ച ബിജെപിക്കാര്‍ പുഷ്പവൃഷ്ടിയോടെയാണ് വേദിയിലേയ്ക്ക് സ്വീകരിച്ചത്. ഹിന്ദു സന്യാസിമാര്‍ ധരിക്കുന്ന തലപ്പാവും മോദിയുടെ ചിത്രവുമുള്ള ഷാളുമണിഞ്ഞാണ് ബ്രിജ്ഭൂഷണ്‍ എത്തിയത്.
അതേസമയം 23 മിനിറ്റ് നീണ്ട പ്രസംഗത്തിനിടയില്‍ ഒരിക്കല്‍ പോലും ഗുസ്തി താരങ്ങളുടെ സമരത്തെ പരമാര്‍ശിക്കാൻ തയ്യാറാകാതിരുന്ന ബ്രിജ്ഭൂഷണ്‍ പകരം ഉറുദു ഈരടി ഉദ്ധരിച്ചായിരുന്ന പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിലുടനീളം കോണ്‍ഗ്രസിനെയും മുൻ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും ആക്രമിച്ചു.
2024ല്‍ വൻ ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നും യുപി തൂത്തുവാരുമെന്നുമായിരുന്നു മറ്റൊരു അവകാശവാദം.