തിരുവനന്തപുരം:ലൈഫ് മിഷൻ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്തിമ കുറ്റപത്രം സമർപ്പിച്ചു. മുഖ്യ സൂത്രധാരനെന്ന് ഇഡി കണ്ടെത്തിയ എം.ശിവശങ്കർ കേസിൽ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഏഴാം പ്രതിയായും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി.
വിദേശ പൗരൻ ഖാലിദും പ്രതിയാണ്. അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. ലൈഫ് മിഷൻ പദ്ധതിയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ആകെ 11 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.