ന്യൂഡല്‍ഹി: കണ്ണൂര്‍ മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന സംഭവം ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി.
പേവിഷബാധയുള്ളതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയാണ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് സുപ്രീംകോടതി പരാമര്‍ശിച്ചത്.
വിഷയം അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ജില്ലാ പഞ്ചായത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാല്‍ ജൂലൈ 12ന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കും. ജൂലൈ 7ന് ഉള്ളില്‍ മറുപടി നല്‍കണം. തുടര്‍ന്ന് കേസ് വിശദമായി പരിഗണിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. അതേസമയം, നായ്ക്കളെ കൊല്ലാൻ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകള്‍ രംഗത്തെത്തി.