Sunday, September 8, 2024

HomeNewsKeralaഗൃഹനാഥന്‍ അടിയേറ്റ് മരിച്ചു; ഭാര്യ അറസ്റ്റില്‍

ഗൃഹനാഥന്‍ അടിയേറ്റ് മരിച്ചു; ഭാര്യ അറസ്റ്റില്‍

spot_img
spot_img

തൃശൂര്‍: ഇരിഞ്ഞാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഭാര്യയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.

കരൂപ്പടന്ന മേപ്പുറത്ത് അലി (65) മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് ഭാര്യ സുഹറ (56) യെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ഇന്‍സ്‌പെക്ടര്‍ സുധീരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വെള്ളാങ്ങല്ലൂര്‍ പാലിയേറ്റീവ് കെയര്‍ ട്രഷറര്‍ കൂടിയായ അലിയെ തലയ്ക്കടിയേറ്റും വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റും കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭാര്യയും ഭര്‍ത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബാത്ത്‌റൂമില്‍ തലയടിച്ചു വീണ് പരിക്കേറ്റിട്ടാണ് അലി മരിച്ചതെന്നായിരുന്നു ഭാര്യ സുഹറ ആദ്യം പോലീസിനോട് പറഞ്ഞത്.

എന്നാല്‍ റൂറല്‍ എസ്.പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സംഭവസ്ഥലത്തെത്തി ഭാര്യയടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. അലിയുടെ ഖബറടക്കം കഴിഞ്ഞ പിറ്റേന്ന് പോലീസ് ഭാര്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃത്യമായ തെളിവുകള്‍ നിരത്തിയുള്ള ചോദ്യംചെയ്യലിനൊടുവില്‍ സുഹറ കുറ്റം സമ്മതിച്ചു.

സംഭവദിവസം രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തന്നെ അടിക്കാനായി അടുക്കളയില്‍നിന്നു കൊണ്ടുവന്ന മരവടി പിടിച്ചുവാങ്ങി അലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്നും സുഹറ പോലീസിനോടു പറഞ്ഞു.

അടികൊണ്ടു വീണ അലി എഴുന്നേറ്റ് തന്നെ ആക്രമിക്കുമെന്നുള്ള ഭയംകൊണ്ട് വീണ്ടും വീണ്ടും അടിച്ചെന്നും സുഹറ പോലീസിന് മൊഴി നല്‍കി. കൃത്യം നടത്തിയ ശേഷം പുലര്‍ച്ചെ ചവര്‍കൂനയ്ക്കിടയില്‍ ഒളിപ്പിച്ച കൊലപാതകത്തിന് ഉപയോഗിച്ച മരത്തടി തെളിവെടുപ്പിനിടെ സുഹറ പോലീസിന് കാണിച്ചുകൊടുത്തു.

സൈബര്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. പദ്മരാജന്‍, എസ്.ഐ.മാരായ വി. ജിഷില്‍, കെ. ഷറഫുദ്ദീന്‍, പി.സി. സുനില്‍, സി.എം. ക്ലീറ്റസ് എ.എസ്.ഐ. പി.എസ്. സുജിത്ത് കുമാര്‍, സീനിയര്‍ സി.പി.ഒ.മാരായ കെ.വി. ഉമേഷ്, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്‍, സോണി സേവ്യര്‍, പി.കെ. നിഷി, കെ.എസ്. സിദിജ എന്നിവരും പ്രത്യേക അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments