തിരുവനന്തപുരം: സി.പി.എം ഉന്നയിച്ച ആേരാപണങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് മാത്യൂ കുഴല്‍ നാടൻ എം.എല്‍.എ. നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തുവെന്നാണ് സി.പി.എം ഉന്നയിച്ച ആരോപണങ്ങള്‍.
തന്റെ സ്ഥാപനത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് അധ്വാനത്തിെൻറ വിലയറിയാത്തതുകൊണ്ടാണെന്ന് മാത്യൂ കുഴല്‍ നാടൻ പറഞ്ഞു. പ്രമുഖ അഭിഭാഷകരാണ് ഈ അഭിഭാഷക സ്ഥാപനത്തിലെ പങ്കാളികള്‍. നിയമസ്ഥാപനത്തെ സി.പി.എം സംശയത്തിെൻറ നിഴലിലാക്കിയിരിക്കുകയാണ്.
ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതിന്റെ ബുദ്ധിമുട്ട് അവര്‍ക്ക് അറിയില്ല. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ജീവിക്കണമെന്നു ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. ഞാൻ അധ്വാനിച്ചു ജീവിക്കുന്ന വ്യക്തിയാണ്. രക്തം ചിന്തിയാലും വിയര്‍പ്പൊഴുക്കില്ല എന്ന ചിന്താഗതിക്കാരാണ് ഇന്നത്തെ കമ്യൂണിസ്റ്റുകാരെന്ന് മാത്യൂ കുഴല്‍നാടൻ കുറ്റപ്പെടുത്തി. 2001 മുതല്‍ ഈ ദിവസം വരെ അഭിഭാഷക വൃത്തി വേണ്ടെന്ന് വച്ചിട്ടില്ല. വിശ്വാസ്യത ചോദ്യം ചെയ്താല്‍ സഹിക്കില്ല , മറ്റെന്തും സഹിക്കും.ആറ് വര്‍ഷം അടച്ച നികുതിയുടെ വിശദാംശങ്ങളും രേഖകളും കൈമാറാൻ തയ്യാറാണ്.വിദേശ പണം വന്നതെല്ലാം വൈറ്റ് മണിയാണ്.അഭിഭാഷക സ്ഥാപനത്തിന്‍റെ രേഖകള്‍ പരിശോധിക്കാൻ സി.പി.എമ്മിനെ വെല്ലുവിളിച്ചു.
ഒരിക്കലും മാധ്യമ ഗൂഢാലോചനയെന്ന് ആക്ഷേപം പറഞ്ഞ് ഞാൻ മാറി നില്‍ക്കില്ല. ഈ വിഷയം കേവലം ഒരു വാഗ്വാദം ആക്കാതെ ആരോഗ്യകരമായ ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്നും വരുമാനം സുതാര്യമല്ലെന്നും സി.പി.എം ഔദ്യോഗികമായി പറഞ്ഞിരിക്കുകയാണ്. രാജ്യദ്രോഹത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെട്ട കുറ്റകൃത്യമാണ്. കള്ളപ്പണം വെളുപ്പിച്ചെന്ന് പറയുമ്ബോള്‍ ഒരു സ്ഥാപനത്തെ ആകെ പ്രത്സന്ധിയിലാക്കി.
എെൻറ സ്ഥാപനത്തിെൻറ എല്ലാ രേഖകളും പുറത്തുവിടാൻ തയാറാണ്. വീണ വിജയെൻറ ആദായനികുതി രേഖകള്‍ പുറത്തുവിടാൻ തയാറുണ്ടോ എന്നും മാത്യൂ കുഴല്‍നാടൻ ചോദിച്ചു. തന്റെ സ്ഥാപനത്തിെൻറ രേഖകള്‍ തോമസ് ഐസക്കിനെ പോലെ പ്രഗത്ഭനായ സി.പി.എം നേതാവിനു പരിശോധിക്കാമെന്നും മാത്യൂ കുഴല്‍നാടൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം നിയമസഭക്കകത്തും പുറത്തും ശക്തമായി ഉന്നയിച്ച മാത്യു കുഴൽനാടനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയർത്തിയത്.
മാത്യു കുഴൽ നാടൻ എംഎൽഎയ്ക്കെതിരെ ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനനാണ് രംഗത്തുവന്നത്. മാത്യു കുഴൽ നാടൻ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.എംഎൽഎ അനധികൃതമായി പണം സമ്പാദിക്കുന്നുവെന്നാണ് ആരോപണം. സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സി.പി.എം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎൻ മോഹനൻ പറഞ്ഞു.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മൂവാറ്റുപുഴയിലെ ചിലരുമാണ് പരാതി നൽകിയത്. അഭിഭാഷകനായ മാത്യു കുഴൽനാടന് 12 വർഷം കൊണ്ട് 23 കോടിയോളം രൂപ വരുമാനം ലഭിച്ചുവെന്ന കണക്കിലാണ് സംശയം. 2021 ല്‍ രാജകുമാരിയിൽ റിസോർട്ടും വസ്തുവും വാങ്ങിയതിന് കാണിച്ച കണക്കിലും ദുരൂഹത ആരോപിക്കുന്നു. 1.92 കോടി വിലയായി കാണിച്ചതിന്‍റെ അടുത്ത ദിവസം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മൂല്യം മൂന്നരക്കോടിയെന്ന് കാണിച്ചതാണ് സിപിഎം ഉന്നയിക്കുന്നത്.