കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ സി മൊയ്തീന്റെയും അദ്ദേഹവുമായി ബന്ധമുള്ള നാലുപേരുടേയും വീടുകളില്‍ ഇഡി റെയ്ഡ്.
ബാങ്ക് തട്ടിപ്പില്‍ എ സി മൊയ്തീന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് റെയ്ഡ് നടത്തുന്നത്. എ സി മൊയ്തീന്റെ വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടില്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് പരിശോധന നടത്തുന്നത്. ബാങ്കിലെ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പ്രാഥമിക വിവരം.
സഹകരണ ബാങ്കിലെ തട്ടിപ്പില്‍ സിപിഎം മുൻ ഏരിയ സെക്രട്ടറി സി കെ ചന്ദ്രന്റെയും എ സി മൊയ്തീന്റെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍ നടന്ന 300 കോടിയുടെ തട്ടിപ്പ് കേസ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇ ഡി അന്വേഷിച്ചുവരികയായിരുന്നു. കേസില്‍ പല തവണ ബാങ്ക് ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ജീവനക്കാരുടെ മൊഴിയില്‍ പലതും സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്തീന് എതിരാണെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.