ലോസ് ഏഞ്ചല്‍സിലെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ 2000 സൈനീകരെ വിന്യസിക്കുന്നു

ലോസ് ഏഞ്ചല്‍സിലെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ 2000 സൈനീകരെ വിന്യസിക്കുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ വകുപ്പ് നടത്തിയ കുടിയേറ്റ റെയ്ഡുകള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇത് തടയാനായി വന്‍ സന്നാഹമൊരുക്കി ഭരണകൂടം. ലോസാഞ്ചലസില്‍ പരിശോധനയ്‌ക്കെതിരേ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ രണ്ടായിരം നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കുമെന്ന് അമേരിക്കന്‍ഭരണകൂടം വ്യക്താക്കി.


വെള്ളിയാഴ്ച പരിശോധ നടത്തിയതിനെതിരേ പ്രതിഷേധമുയരുകയും ഇത് അക്രമാസക്തമാകുകയും ഏറ്റുമുട്ടലിലേക്ക് കലാശിക്കുകയും ചെയ്തതോടെയാണ് കൂടുതല്‍ സൈനീകരെ രംഗത്തിറക്കാന്‍ തീരുമാനിച്ചത്. ഇത്തരമൊരു നീക്കത്തിലൂടെ സേനയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നു സേനാ വക്താവ് പ്രതികരിച്ചു. എന്നാല്‍ ഈ നീക്കത്തിനെതിരേ പല മേഖലകളില്‍ നിന്നും വിമര്‍ശനവും ഉയരുന്നുണ്ട്.

മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണ് ഈ നീക്കമെന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പ്രതികരിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഗാവിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതിയ കുറിപ്പില്‍ ട്രംപ് ഇങ്ങനെ പ്രതികരിച്ചു. കാലിഫോര്‍ണിയന്‍ ഗവര്‍ണര്‍ക്കും ലോസ് ഏഞ്ചല്‍സിലെ മേയര്‍ക്കും അവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ ഫെഡറല്‍ സര്‍ക്കാരിന് ഇടപെടേണ്ടി വരും. അതാണ് അവിടെ നടന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

2,000 troops deployed to quell protests in Los Angeles
Share Email
Top