നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു: ഭൂരിപക്ഷം 11,432

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു: ഭൂരിപക്ഷം 11,432

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു. 11432 വോട്ടിന്റെ ഭൂരപക്ഷത്തിലാണ് ഒന്‍പതു വര്‍ഷത്തിനു ശേഷം യുഡിഎഫ് മണ്ഡലം തിരികെപ്പിടിച്ചത്.

പോസ്റ്റല്‍ വോട്ടുകള്‍ കൂടി എണ്ണിയാലേ അന്തിമ ഭൂരുപക്ഷം വ്യക്തമാകുകയുള്ളുയ എല്‍ഡിഎഫിലെ എം. സ്വരാജിനെയാണ് ഷൗക്കത്ത് പരാജയപ്പെടുത്തുയത്. 19946 വോട്ടു നേടി പി.വി അന്‍വറും ണ്ഡലത്തില്‍ തന്റെ  കരുത്ത് തെളിയിച്ചു.  

ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയമെന്നും കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയമാണെന്നും പ്രതികരിച്ച് ഷൗക്കത്ത്.
കഴിഞ്ഞ രണ്ടു തവണ യുഡിഎഫിനു നഷ്ടമായ സീറ്റാണ് തിരിച്ചു പിടിച്ചത്.  ഈ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണ്. നിലമ്പൂരില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി അവഗണനയേറ്റ ജനങ്ങളുടെ വിജയമാണ്.

ഇത് പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള കേരളത്തിലെ മുഴുവന്‍ ആളുകളുടെയും ജനരോക്ഷമാണ്. യുഡിഎഫ് നേതാക്കള്‍ക്കും താഴേത്തട്ടിലുളള പ്രവര്‍ത്തകര്‍ക്കും എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

Aryadan Shoukat won in Nilambur: Majority 11,432
Share Email
Top