ഫിഫാ ലോകകപ്പ്: ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ക്ക് ഖത്തറും സൗദിയും വേദിയാകും, മത്സരത്തിനിറങ്ങുന്നത് ആറു രാജ്യങ്ങള്‍

ഫിഫാ ലോകകപ്പ്: ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ക്ക് ഖത്തറും സൗദിയും വേദിയാകും, മത്സരത്തിനിറങ്ങുന്നത് ആറു രാജ്യങ്ങള്‍

ദോഹ: അമേരിക്ക ആതിഥേയത്വം വഹിക്കുന്ന 2026 ലെ ലോകകപ്പ് മത്സരങ്ങളുടെ ഏഷ്യന്‍ രാജ്യങ്ങളുടെ യോഗ്യതാ മത്സരങ്ങള്‍ക്ക് സൗദിയും ഖത്തറും വേദിയാകും.

ഈ വര്‍ഷം ഒക്ടോബര്‍ എട്ടു മുതല്‍ 14 വരെയാണ് യോഗ്യതാ മത്സരങ്ങള്‍. ഏഷ്യന്‍ വന്‍കരയിലെ നാലാം റൗണ്ട് യോഗ്യതാ മ്ത്സരങ്ങളാണ് സൗദിയിലും ഖത്തറിലുമായി നടക്കുക.
 ഇന്തോനേഷ്യ, ഇറാഖ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ആറ് ടീമുകളാണ് ഈ യോഗ്യതാ മത്സരരംഗത്തുള്ളത്. രണ്ട്  ടീമുകള്‍ക്ക് ഫൈനല്‍ പോരാട്ടത്തിലേക്ക് ബര്‍ത്ത് ഉറപ്പിക്കാം.

നിലവില്‍ ഏഷ്യയില്‍ നിന്ന് ഇറാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ദക്ഷിണ കൊറിയ, ജോര്‍ദാന്‍, ഓസ്‌ട്രേലിയ, ജപ്പാന്‍ ടീമുകളാണ് ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്.
നാലാം റൗണ്ട് യോഗ്യതാ മത്സരത്തില്‍ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ്  പോരാട്ടം നടത്തുക.  അടുത്ത മാസം  17ന് ഗ്രൂപ്പ് നിര്‍ണയം നടക്കും. ഓരോ ഗ്രൂപ്പിലെയും ചാമ്പ്യന്‍മാര്‍ക്ക് അടുത്ത വര്‍ഷം അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാകും.

ഗ്രൂപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ പ്ലേ ഓഫില്‍ ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികള്‍ക്ക് ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫ് മത്സരത്തിലൂടെ ലോകകപ്പ് പ്രവേശനത്തിനായി അവസാന ശ്രമം നടത്താം.

2026 ലോകകപ്പില്‍ ആകെ 48 ടീമുകളാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. ആതിഥേയരായ അമേരിക്ക, കാനഡ, മെക്‌സിക്കൊ എന്നിവര്‍ക്കൊപ്പം 10 ടീമുകള്‍ ആണ് ഇതുവരെ യോഗ്യത നേടിയത്. ഏഷ്യന്‍ ടീമുകള്‍ക്ക് പുറമെ നിലവിലെ ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന, മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ ന്യൂസിലന്‍ഡ്, ഇക്വഡോര്‍ എന്നിവരും ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു.

FIFA World Cup: Qatar and Saudi Arabia will host the Asian qualifiers

Share Email
Top