ഇസ്രയേല്‍ പിടിച്ചെടുത്ത മെഡ്‌ലീന്‍ കപ്പലും സന്നദ്ധ പ്രവര്‍ത്തകരേയും വിട്ടയയ്ക്കണമെന്ന് അന്താരാഷ്ട്ര സമൂഹം

ഇസ്രയേല്‍ പിടിച്ചെടുത്ത മെഡ്‌ലീന്‍ കപ്പലും സന്നദ്ധ പ്രവര്‍ത്തകരേയും വിട്ടയയ്ക്കണമെന്ന് അന്താരാഷ്ട്ര സമൂഹം

ജനീവ: പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗിന്റെ നേതൃത്വത്തില്‍ ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുമായി എത്തിയ മെഡ്‌ലീന്‍ കപ്പലും അതിലെ സന്നദ്ധ പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്ത ഇസ്രയേല്‍ നിലപാടിനെതിരേ അന്താരാഷ്ട്ര ചലത്തില്‍ രൂക്ഷ വിമര്‍ശനം.  മെഡ്ലീന്‍ കപ്പലും സന്നദ്ധപ്രവര്‍ത്തകരെയും എത്രയും വേഗം വിട്ടയക്കുന്നതിനായി അന്താരാഷ്ട്ര സമ്മര്‍ദമേറുന്നു.

സന്നദ്ധപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ഇസ്രായേല്‍ തുറമുഖത്തേക്ക് കൊണ്ടുപോയതില്‍ വ്യാപക പ്രതിഷേധമുയരുകയാണ്. ഗ്രെറ്റ തുംബര്‍ഗ് ഉള്‍പ്പെടെ 12 സന്നദ്ധപ്രവര്‍ത്തകരാണ് കപ്പലിലുള്ളത്.
കപ്പല്‍ ഗാസയിലേക്ക് കടത്തിവിടില്ലെന്നാണ് ഇസ്രയേല്‍ നിലപാട്.

മെഡ്ലീന്‍ കപ്പലിലെ യാത്രികരെ ഇസ്രായേല്‍ എത്രയും വേഗം വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി ഫ്രാന്‍സിസ്‌ക അല്‍ബനീസ് ആവശ്യപ്പെട്ടു. എല്ലാ മെഡിറ്ററേനിയന്‍ തുറമുഖങ്ങളില്‍ നിന്നും ഗാസയിലേക്ക് സഹായവുമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ബോട്ടുകള്‍ പോകണമെന്നും അപ്പോള്‍ ആര്‍ക്കും തടയാനാകില്ല. ഉപരോധം ലംഘിക്കുകയെന്നത് നിയമപരമായ കടമയാണെന്നും അല്‍ബനീസ് പറഞ്ഞു.

മെഡ്ലീന്‍ കപ്പലിന് നേരെ ഇസ്രയേല്‍ നടത്തിയ നീക്കം ം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ആസ്‌ട്രേലിയന്‍ സെനറ്റര്‍ ഡേവിഡ് ഷൂബ്രിജ് പറഞ്ഞു. ‘ഗസ്സയിലേക്ക് ഭക്ഷണവും മരുന്നും കൊണ്ടുവരികയായിരുന്ന നിരായുധരായ സന്നദ്ധപ്രവര്‍ത്തകരുടെ ബോട്ട് ഇസ്രായേല്‍ സൈന്യം ആക്രമിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും അത് ശ്ക്തമായി അപലപിക്കപ്പെടേണ്ടതാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയ്ക്ക് 150 ലധികം കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര സമുദ്രത്തില്‍ വെച്ചാണ് ഇസ്രായേല്‍ സൈന്യം മെഡ്ലിന്‍ കപ്പല്‍ കസ്റ്റഡിയിലെടുത്തത്. കപ്പല്‍ ഇസ്രായേല്‍ തുറമുഖമായ അഷ്‌ദോദിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഇക്കാര്യം ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗിന്റെ നേതൃത്വത്തില്‍ 12 സന്നദ്ധ പ്രവ ര്‍ത്തകരാണ് ഫ്രീ ഗസ്സ മൂവ്മെന്റിന്റെ ഗസ്സ ഫ്രീ ഡം ഫ്‌ലോട്ടില യാത്രയുടെ ഭാഗമായി മെഡ്‌ലീന്‍ കപ്പലില്‍ ഗാസയ്ക്ക് സഹായവുമായി പുറപ്പെട്ടത്. മെഡിറ്ററേനിയന്‍ ദ്വീപില്‍ ഇറ്റലിയുടെ ഭാഗമായ സിസിലിയില്‍നിന്ന് ജൂണ്‍ ഒന്നിനാണ് കപ്പല്‍ യാത്ര തിരിച്ചത്.

മെഡ്‌ലീന്‍ ഗാസ തീരത്ത് അടുക്കാന്‍ അനുവദിക്കില്ലെന്നു ഇസ്രായേല്‍ മുന്നറിയിപ്പുണ്ടായിരുന്നു. കപ്പല്‍ പിടിച്ചെടുത്ത് വഴിതിരിച്ചുവിട്ട ഇസ്രായേല്‍, ‘സെലബ്രിറ്റികളുടെ സെല്‍ഫി കപ്പല്‍’ എന്നാണ് യാത്രയെ പരാമര്‍ശിച്ചത്.  കപ്പലിലെ യാത്രികരെ ഗസ്സയിലേക്ക് കടക്കാന്‍ അനുവദിക്കാതെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും ഇസ്രായേല്‍ പ്രസ്താവനയില്‍ പറഞ്ഞു.

International community calls for release of Israeli-held Medellin ship and volunteers

Share Email
Top