ആറു ദിവസത്തിനുള്ളില്‍ 585 ഇറാനികള്‍ കൊല്ലപ്പെട്ടു, ഇസ്രയേലിനു നഷ്ടമായത് 24 ജീവനുകള്‍

ആറു ദിവസത്തിനുള്ളില്‍ 585 ഇറാനികള്‍ കൊല്ലപ്പെട്ടു, ഇസ്രയേലിനു നഷ്ടമായത് 24 ജീവനുകള്‍

ടെഹ്‌റാന്‍: ഇസ്രയേല്‍- ഇറാന്‍ മിസൈല്‍ ആക്രമണം ആറാം ദിവസവും രൂക്ഷമായി തുടരുന്നതിനിടെ ഇരു രാജ്യങ്ങളിലുമായി നൂറു കണക്കിന് മനുഷ്യജീവനുകള്‍ നഷ്ടമായി. ഇറാന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം ഇസ്രയേല്‍ ആക്രമണത്തില്‍ ആറുദിവസത്തിനുള്ളില്‍ 585 ഇറാനികളുടെ ജീവന്‍ നഷ്ടമായി. 1326 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നും ഇറാന്‍ പറയുന്നു. മറുപക്ഷത്ത് ഇറാന്റെ ആക്രമണത്തില്‍ ഇതുവരെ 24 ഇസ്രയേലികല്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1300 ലധികം ആളുകള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.

ഇന്ന് ഇരു രാജ്യങ്ങളും ശക്തമായ മിസൈല്‍ ആക്രമണം നടത്തിയതോടെ തലസ്ഥാന നഗരങ്ങളായ ടെല്‍ അവീസിലും ടെഹ്‌റാനിലും ശക്തമായ സ്‌ഫോടനങ്ങളാണ് നടക്കുന്നത്.ഇറാന്‍ ഇന്നു രാവിലെ ഹൈപ്പര്‍സോണിക് മിസൈല്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി വിക്ഷേപിച്ചു.അതി വേഗത്തില്‍ കടന്നു ചെല്ലുന്ന മിസൈല്‍ എന്ന പ്രത്യേകതയാണ് ഹൈപ്പര്‍ സോണിക്‌സിനുള്ളത്. രണ്ടുതവണ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെ, ഇസ്രായേല്‍ വ്യോമസേന ടെഹ്‌റാന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ തിരിച്ചടി നടത്തി.

ടെഹ്‌റാനില്‍ നിന്നും ആളുകളെ ഒഴിപ്പിക്കു്ന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഏറ്റമുട്ടല്‍ രൂക്ഷമാകുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇറാനെതിരേ രൂക്ഷ വിമര്‍ശനവുമായി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തി. ഇറാന്‍ കീഴടങ്ങണമെന്ന ആവശ്യമാണ് മുന്നോട്ടു വെട്ടച്. ജി-7 ഉച്ചകോടിയില്‍ നിന്നും അതിവേഗം അമേരിക്കയിലേക്ക് മടങ്ങിയ പ്രസിഡന്റ് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി ടെലഫോണ്‍ സംഭാഷണം നടത്തി. അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ മിഡിള്‍ ഈസ്റ്റിലേക്ക് അയച്ചത് അമേരിക്കയുടെ ഇടപെടലുകള്‍ക്ക് സൂചന നല്കുന്നു.

Iran-Israel conflict: 585 Iranians killed in six days. Israel loses 24 lives

Share Email
Top