കന്യാസ്ത്രി മഠത്തിത്തിന്റെ സെപ്റ്റിക് ടാങ്കില്‍ 800-ലധികം കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍

കന്യാസ്ത്രി മഠത്തിത്തിന്റെ സെപ്റ്റിക് ടാങ്കില്‍ 800-ലധികം കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍

എബി മക്കപ്പുഴ

ലണ്ടന്‍: അയര്‍ലണ്ടില്‍ തൗ വാം എന്ന സ്ഥലത്തു അവിവാഹിതരായ അമ്മമാര്‍ക്കായി ബോണ്‍ സെകോഴ്‌സ് സന്യാസിനി സമൂഹം നടത്തിവന്ന അഭയകേന്ദ്രത്തിന്റെ സെപ്റ്റിക് ടാങ്കില്‍ നിന്ന് 800ലധികം നവജാത കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടത്തിയതായി കാതറിന്‍ കോര്‍ലെസ് സ്‌കൈ സ്‌കൈ ന്യൂസിനെ അറിയിച്ചു.

കന്യാസ്ത്രി മഠത്തില്‍ നടന്ന നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ച് 2014ല്‍ വിവരമറിഞ്ഞ ചരിത്രകാരിയായ കാതറിന്‍ കോര്‍ലെസ് നടത്തിയ പരിശ്രമങ്ങളാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വരാനിടയായത്. അയര്‍ലെണ്ടിലെ തൗ വാം എന്ന പ്രദേശത്ത് ഭൗമാന്തര്‍ഗ്ഗതമായ അനേഷണത്തിലാണ് കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മിക്ക കുഞ്ഞുങ്ങളേയും ജനിച്ച ഉടനെ തന്നെ സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചതാവാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക ചരിത്രകാരിയായ കാതറിന്‍ കോര്‍ലെസ് വെളിപ്പെടുത്തി.

ഇതുവരെ നടത്തിയ അന്വേഷണത്തില്‍ 78 കുഞ്ഞുങ്ങളുടെ ശരീര അവശിഷ്ടങ്ങളാണ് കുഴിച്ചെടുത്തത്. 1925ല്‍ അവിവാഹിത അമ്മമാര്‍ക്കായി കത്തോലിക്ക സഭ ആരംഭിച്ച ആശ്രയ കേന്ദ്രം 1961 ലാണ് നിര്‍ത്തലാക്കിയത് .ഇക്കാലയളവില്‍ കേവലം രണ്ട് കുഞ്ഞുങ്ങളെ മാത്രമാണ് തൊട്ടടുത്ത പള്ളിയുടെ സെമിത്തേരിയില്‍ അടക്കം ചെയ്തത്.

ഇതിനും പുറമെ തൊട്ടടുത്തുണ്ടായിരുന്ന ബോണ്‍ സെകോഴ്‌സ് മദര്‍ ആന്റ് ബേബി എന്ന സ്ഥാപനത്തില്‍ നിന്ന് 796 ശിശുക്കളുടെ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്ന് ചരിത്രകാരി കാതറിന്‍ പറഞ്ഞു. ഈ കേന്ദ്രം 1971ല്‍ അടച്ചു പൂട്ടുകയും പിന്നീട് ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കുകയും ചെയ്തു. ഈ കേന്ദ്രവും അവിവാഹിതരായ അമ്മമാര്‍ക്കു വേണ്ടി കത്തോലിക്ക സഭയില്‍പ്പെട്ട കന്യാസ്ത്രീ സമൂഹം നടത്തിവന്നതായിരുന്നു. അവിവാഹിതരും ഗര്‍ഭിണികളുമായ സ്ത്രീകളെ ഇത്തരം കേന്ദ്രങ്ങളില്‍ താമസിപ്പിക്കുകയാണ് പതിവ്. പ്രസവ ശേഷം ഒരു വര്‍ഷം ഈ കേന്ദ്രത്തില്‍ വേതന രഹിത പണികള്‍ ചെയ്യിപ്പിക്കാറുണ്ട്.

ഒരു വര്‍ഷത്തിനു ശേഷം കുഞ്ഞുങ്ങളെ അമ്മമാരില്‍ നിന്ന് അകറ്റുകയും അവരുടെ സംരക്ഷണം കന്യാസ്ത്രീ മഠം ഏറ്റെടുക്കുകയായിരുന്നു. അമ്മയുടെ അനുമതി ഇല്ലാതെ കുട്ടികളെ നിയമവിരുദ്ധമായി ആവശ്യക്കാര്‍ക്ക് ദത്ത് കൊടുത്തിരുന്നു എന്നും വിവരമുണ്ട്. കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ വിവരം പുറത്തു വന്നതോടെ കത്തോലിക്ക സഭക്കെതിരെ അയര്‍ലണ്ടില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്.

Nearly 800 infant remains found in septic tank at nun-run Irish baby home

Share Email
LATEST
More Articles
Top