ജൂൺ 22 ന് ശേഷം യുക്രെയ്നുമായി സമാധാന ചർച്ചയ്ക്ക് തയാർ: ട്രംപുമായി ഫോണിൽ സംസാരിച്ച് പുടിൻ

ജൂൺ 22 ന് ശേഷം യുക്രെയ്നുമായി സമാധാന ചർച്ചയ്ക്ക് തയാർ: ട്രംപുമായി ഫോണിൽ സംസാരിച്ച് പുടിൻ

മോസ്കോ: ജൂൺ 22 ന് ശേഷം യുക്രെയ്നുമായി പുതിയൊരു സമാധാന ചർച്ചയ്ക്ക് മോസ്കോ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചു. യുക്രെയ്‌‌ൻ – റഷ്യ സംഘർഷം അതിവേഗം അവസാനിപ്പിക്കണമെന്ന തന്റെ താൽപര്യം ഡോണൾഡ് ട്രംപ് ആവർത്തിച്ചു.

ഇസ്രയേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഫോണിലാണ് സംസാരിച്ചത്. സംഭാഷണം അൻപതു മിനിറ്റ് നീണ്ടു. ഇറാനെ ആക്രമിച്ച ഇസ്രയേൽ നടപടിയെ അപലപിച്ച പുട്ടിൻ, സംഘർഷം വ്യാപിച്ചാലുള്ള അപകടത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. സംഘർഷം വ്യാപിച്ചാൽ പശ്ചിമേഷ്യയിൽ പ്രവചനാതീതമായ അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും പുട്ടിൻ പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ആശങ്കാജനകമാണെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച ചർച്ച പുനരാരംഭിക്കാനുള്ള സാധ്യത ഇരുനേതാക്കളും തള്ളിക്കളഞ്ഞില്ല.

ട്രംപ് അധികാരമേറ്റതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള അഞ്ചാമത്തെ സംഭാഷണമാണിത്. റഷ്യയോടുള്ള യുഎസ് നയത്തിലെ മാറ്റത്തിന്റെ സൂചനയാണിത്. ഡോണൾഡ് ട്രംപിന് വ്ലാഡിമിർ പുട്ടിൻ ജന്മദിനാശംസയും നേർന്നു.

Putin speaks with Trump on the phone

Share Email
LATEST
More Articles
Top