തിരിച്ചടിച്ച് റഷ്യ: വടക്കൻ യുക്രെയ്‌നിൽ വൻ ആക്രമണം

തിരിച്ചടിച്ച് റഷ്യ: വടക്കൻ യുക്രെയ്‌നിൽ വൻ ആക്രമണം

വാഷിങ്ടൻ : യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് റഷ്യയുടെ തിരിച്ചടി. വടക്കൻ യുക്രെയ്‌നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു.

103 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായാണ് യുക്രൈന്റെ പ്രതികരണം. ഖാർകീവ്, ഡൊണെട്‌സ്‌ക് തുടങ്ങിയ ഏഴോളം പ്രദേശങ്ങൾ റഷ്യ ലക്ഷ്യമിട്ടെന്നും യുക്രൈൻ പറയുന്നു. റഷ്യയുടെ ഭീകരവാദമായാണ് യുക്രൈൻ പ്രസിഡന്റ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. വടക്കൻ യുക്രൈനിലെ പ്രൈലുകി നഗരത്തിൽ വ്യാഴാഴ്ച റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.

ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റഷ്യയിലെ വ്യോമതാവളത്തിൽ യുക്രൈൻ ഡ്രോണാക്രമണം നടത്തിയതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമണം. യുക്രൈന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് റഷ്യ പ്രതികരിച്ചിരുന്നു. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നാണ് പ്രഖ്യാപിച്ചത്. അതേസമയം ആക്രമണത്തിൽ റഷ്യയുടെ പ്രതികരണം ലഭ്യമായിട്ടില്ല. ഒരു കുടുംബത്തിലെ മൂന്നുപേരടക്കം അഞ്ചുപേർക്കാണ് ജീവൻ നഷ്ടമായത്. യുദ്ധം ആരംഭിച്ചതിനുശേഷം 632ാംത്തെ കുട്ടിയെയാണ് തങ്ങൾക്ക് നഷ്ടമാകുന്നതെന്ന് സെലൻസ്‌കി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ രാത്രി പ്രൈലുകിയ നഗരത്തിൽ ആറ് ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തി. രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തി. നിരവധിപേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഒരാളുടെ വീട് തകർന്നു. അദ്ദേഹത്തിന്റെ ഭാര്യയും മകളും ഒരുവയസുള്ള മകനും കൊല്ലപ്പെട്ടു. ഇത് 632ാമത്തെ കുട്ടിയാണ് യുദ്ധം ആരംഭിച്ചശേഷം നഷ്ടപ്പെടുന്നത്. സെലൻസ്‌കി കുറിച്ചു.

റഷ്യൻ പ്രസിഡന്റ് വഌദിമിർ പുതിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിൽ യുക്രൈൻ യുദ്ധം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഫോണിലാണ് ഇരുവരും സംസാരിച്ചത്. യുക്രൈന്റെ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് പുതിൻ പറഞ്ഞതായി ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ചർച്ചനടത്തി മണിക്കൂറുകൾക്ക് ശേഷമാണ് റഷ്യൻ ആക്രമണമെന്നതും ശ്രദ്ധേയമാണ്.

നേരത്തേ സെക്യൂരിറ്റി സർവീസ് ഓഫ് യുക്രൈൻ(എസ്ബിയു) ആണ് റഷ്യൻ വ്യോമതാവളത്തിലേക്ക് ആക്രമണം നടത്തിയത്. യുക്രൈനിലെ വാർത്താ ഏജൻസിയായ ആർബിസി ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 18 മാസത്തോളം എസ്ബിയു ഈ ഓപ്പറേഷനുമായി ബന്ധപ്പെട്ട ആസൂത്രണം നടത്തിയത്. ട്രക്കുകളുടെ പുറകിൽ വിദഗ്ധമായി ഡ്രോണുകൾ ഒളിപ്പിച്ചുവെക്കുകയായിരുന്നു. റിമോട്ട് കൺട്രോൾഡ് റൂഫ് ഉപയോഗിച്ച് ഡ്രോണുകളെല്ലാം മറച്ചുവെച്ചു. പിന്നാലെ വ്യോമതാവളത്തിനടുത്ത് ട്രക്ക് നിലയുറപ്പിക്കുകയും ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. റഷ്യൻ യുദ്ധ വിമാനങ്ങൾ തിരിച്ചറിയാനായി നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

Russia retaliates: Massive attack in northern Ukraine

Share Email
LATEST
More Articles
Top