ഡമോക്രാറ്റിക് പാര്‍ട്ടിക്ക് തിരിച്ചടി; കരീന്‍ ജീന്‍പിയറി പാര്‍ട്ടി വിട്ടു

ഡമോക്രാറ്റിക് പാര്‍ട്ടിക്ക് തിരിച്ചടി; കരീന്‍ ജീന്‍പിയറി പാര്‍ട്ടി വിട്ടു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. വൈറ്റ് ഹൗസ് മുന്‍ പ്രസ് സെക്രട്ടറി കരീന്‍ ജീന്‍പിയറി ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയില്‍ നിന്നുള്ള രാജിക്കാര്യം തന്റെ  പുസ്തക പ്രകാശന വേളയിലാണ് കരീന്‍ പ്രഖ്യാപിച്ചത്.


പാര്‍ട്ടി ആശയങ്ങള്‍ക്കുമപ്പുറം ഒരു സ്വതന്ത്ര കാഴ്ച്ചപ്പാട്  രൂപപ്പെടുത്താനുള്ള വഴിയാണ് താന്‍ തെരഞ്ഞെടുത്തതെന്നു പറഞ്ഞ കരീന്‍ രാഷ്ട്രീയ ചട്ടക്കൂടിനുള്ളില്‍ നിന്നും പുറത്തേക്ക് കടക്കാനുള്ള തീരുമാനം ഏറെ ആലോചിച്ച് എടുത്തതാണെന്നും സൂചിപ്പിക്കുന്നു.  ബൈഡന്‍ പ്രസിഡന്റായിരുന്ന കാലത്ത് പ്രസ് സെക്രട്ടറി പദവി വഹിച്ചിരുന്ന കരീന്റെ പൊടുന്നനെയുള്ള തീരുമാനം ഡമോക്രാറ്റിക് ക്യാമ്പുകളെ ആശ്ചര്യപ്പെടുത്തി.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ പാര്‍ട്ടിയെ ശക്തമാക്കാന്‍ നേതൃത്വം നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് കരീന്‍ പാര്‍ട്ടി വിടുന്നത്. 2022 മേയ് 13 നാണ്   ജീന്‍പിയറി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ചുമതല ഏറ്റത്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലാവധി അവസാനിക്കുന്നതുവരെ ആ സ്ഥാനത്തു തുടര്‍ന്നു. ജെന്‍ സാകി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോഴായിരുന്നു കരീനെ ആ പദവിയില്‍ നിയമിച്ചത്.


വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് എത്തിയ ആദ്യ  കറുത്തവര്‍ഗക്കാരിയായിരുന്നു . മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും കീഴില്‍ വിവിദ പദവികള്‍ വഹിച്ചിരുന്നു. പുസ്തക രചനകളില്‍ ഉള്‍പ്പെടെ കടക്കാനാണ് പാര്‍ട്ടി വിട്ടതെന്നും സൂചനയുണ്ട്.

Share Email
Top