മാലെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാലദ്വീപിൽ വമ്പൻ സ്വീകരണം. 60 -ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായാണ് മാലിയിലെ വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ മോദി എത്തിയത്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിക്ക് മാലദ്വീപിന്‍റെ ഗാർഡ് ഓഫ് ഓണറും നൽകി.
മോദിയുടെ ഈ സന്ദർശനം, 2023-ൽ മുയിസു അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ – മാലദ്വീപ് ബന്ധത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് മോദിയുടെ ഈ സന്ദർശനത്തോടെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. ‘ഇന്ത്യ – മാലദ്വീപ് സൗഹൃദം പുതിയ ഉയരങ്ങൾ കൈവരിക്കും’ എന്നാണ് മോദി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇന്ത്യ – യുകെ ചരിത്രപ്രാധാന്യമുള്ള വാണിജ്യ കരാർ യാഥാർത്ഥ്യമാക്കിയ ശേഷമാണ് യുകെയിൽ നിന്ന് മോദി, മാലദ്വീപിൽ പറന്നിറങ്ങിയത്.