swayamvara
pulimoottil

ട്രംപുമായുള്ള ചർച്ച, പിന്നാലെ പ്രഖ്യാപിച്ചത് വൻ കരാർ; ബോയിംഗിൽ നിന്ന് 103 വിമാനങ്ങൾ വാങ്ങാൻ കൊറിയൻ എയർ

ട്രംപുമായുള്ള ചർച്ച, പിന്നാലെ പ്രഖ്യാപിച്ചത് വൻ കരാർ; ബോയിംഗിൽ നിന്ന് 103 വിമാനങ്ങൾ വാങ്ങാൻ കൊറിയൻ എയർ

വാഷിംഗ്ടൺ: അമേരിക്കൻ സ്ഥാപനങ്ങളുമായി കൂടുതൽ വ്യാപാരം നടത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാപാര പങ്കാളികളെ നിർബന്ധിക്കുന്നതിനിടെ, യുഎസ് വിമാന നിർമ്മാണ ഭീമനായ ബോയിംഗുമായി 36 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ച് കൊറിയൻ എയർ. കരാർ പ്രകാരം 103 വിമാനങ്ങൾ വാങ്ങും. 787, 777, 737 ജെറ്റ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതായി ഇരു കമ്പനികളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. അസിയാന എയർലൈൻസുമായി ലയിക്കുമ്പോൾ, ഇത് കൊറിയൻ എയറിന്റെ വിമാനങ്ങൾ ആധുനികവത്കരിക്കാനും മത്സരക്ഷമത നിലനിർത്താനും സഹായിക്കുമെന്ന് കൊറിയൻ എയർ ബോസ് വാൾട്ടർ ചോ പറഞ്ഞു.

ജൂലൈയിൽ യുഎസ് ഏർപ്പെടുത്തിയ 15 ശതമാനം തീരുവയെക്കുറിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യൂങ് ട്രംപുമായി ചർച്ച നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ കരാർ പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളിലെയും സർക്കാർ പ്രതിനിധികളും വ്യവസായ പ്രമുഖരും പങ്കെടുത്ത യോഗത്തിലാണ് കരാർ പ്രഖ്യാപിച്ചത്. യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്ക്, ദക്ഷിണ കൊറിയയുടെ വ്യാപാര മന്ത്രി കിം ജുങ്-ക്വാൻ, ടെക് ഭീമനായ സാംസങ്, കാർ നിർമ്മാതാക്കളായ ഹ്യൂണ്ടായ് മോട്ടോർ ഗ്രൂപ്പ്, എൻവിഡിയ ബോസ് ജെൻസെൻ ഹുവാങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

സാംസങ്ങിന്റെ കപ്പൽ നിർമ്മാണ വിഭാഗവും ഒറിഗൺ ആസ്ഥാനമായുള്ള വിഗർ മറൈൻ ഗ്രൂപ്പും തമ്മിലുള്ള സഹകരണമുൾപ്പെടെ നിരവധി കരാറുകൾ യോഗത്തിൽ ഒപ്പിട്ടതായി സോളിലെ വ്യാപാര മന്ത്രാലയം അറിയിച്ചു. യുഎസ് നാവികസേനയുടെ അറ്റകുറ്റപ്പണികളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടാണ് ഈ കരാർ. വാഷിംഗ്ടണുമായുള്ള വ്യാപാര കരാറിന്റെ ഭാഗമായി യുഎസ് കപ്പൽ നിർമ്മാണ വ്യവസായത്തെ പിന്തുണയ്ക്കാൻ 150 ബില്യൺ ഡോളർ നൽകുമെന്ന് സിയോൾ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ, യുഎസിലെ നിക്ഷേപം 21 ബില്യൺ ഡോളറിൽ നിന്ന് 26 ബില്യൺ ഡോളറായി ഉയർത്തുമെന്ന് ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

Share Email
LATEST excelnclexrn
More Articles
Top