കത്തിപ്പടർന്ന് ജെൻസി പ്രക്ഷോഭം, നേപ്പാളിൽ വമ്പൻ കലാപം, മരണ സംഖ്യ 20 ആയി; ഉത്തരവാദിത്വമേറ്റ് ആഭ്യന്തരമന്ത്രി രാജിവെച്ചു, പ്രക്ഷോഭം വ്യാപിക്കുന്നു

കത്തിപ്പടർന്ന് ജെൻസി പ്രക്ഷോഭം, നേപ്പാളിൽ വമ്പൻ കലാപം, മരണ സംഖ്യ 20 ആയി; ഉത്തരവാദിത്വമേറ്റ് ആഭ്യന്തരമന്ത്രി രാജിവെച്ചു, പ്രക്ഷോഭം വ്യാപിക്കുന്നു

കാഠ്മണ്ഡു: നേപ്പാളിൽ സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ ശക്തമായ ജെൻസി പ്രക്ഷോഭം തുടരുന്നതിനിടെ, സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി ഉയർന്നു. 250-ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുവാക്കളുടെ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുന്നതിനിടയിൽ, പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണമാവുകയാണ്.

ഈ സാഹചര്യത്തിൽ, നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവച്ചു. പ്രക്ഷോഭകാരികളുടെ മരണത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് അദ്ദേഹം രാജി പ്രഖ്യാപിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നേപ്പാളി കോൺഗ്രസിന്റെ ഭാരവാഹി യോഗത്തിൽ ലേഖക് രാജി സന്നദ്ധത അറിയിച്ചിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചു. പ്രക്ഷോഭത്തിന്റെ തീവ്രതയും സർക്കാരിനെതിരായ ജനരോഷവും വർധിക്കുന്നതിനിടയിൽ, ഈ രാജി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

പ്രതിപക്ഷ നേതാവും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ) നേതാവുമായ പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ജെൻസി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യുവാക്കളുടെ ആവശ്യങ്ങൾ തങ്ങളുടെ പാർട്ടിയുടെ നിലപാടുകളോട് ചേർന്ന് നിൽക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രക്ഷോഭം ശക്തമാകുന്നതിനനുസരിച്ച്, നേപ്പാളിലെ രാഷ്ട്രീയ സമ്മർദ്ദം വർധിക്കുകയാണ്, ഒപ്പം സർക്കാരിന്റെ തുടർനടപടികൾ രാജ്യം ഉറ്റുനോക്കുകയാണ്.

Share Email
LATEST
More Articles
Top