ടെൽ അവീവ്: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മധ്യസ്ഥതയിൽ രൂപീകരിച്ച ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി, ഹമാസ് തടവിലാക്കിയ 20 ഇസ്രായേലി ബന്ദികളെയും മോചിപ്പിച്ചു. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ഈ കരാർ, രണ്ട് വർഷം നീണ്ട യുദ്ധത്തിൽ ഒരു ചരിത്രപരമായ ദിവസമായി കണക്കാക്കപ്പെടുന്നു.
2023 ഒക്ടോബർ 7-ന് ഹമാസ് തീവ്രവാദികൾ നൂറുകണക്കിന് ഇസ്രായേലികളെ കൂട്ടക്കൊല ചെയ്തതിനെ തുടർന്നാണ് യുദ്ധം ആരംഭിച്ചത്. ജീവനോടെയുണ്ടായിരുന്ന മുഴുവൻ ബന്ദികളെയും മോചിപ്പിച്ചത് ഗാസ സമാധാന കരാറിൻ്റെ നിർണ്ണായക ഘട്ടമാണ്.
റെഡ്ക്രോസ് പ്രതിനിധികള്‍ക്കാണ് ബന്ദികളെ കൈമാറിയത്. ബന്ദികളുടെ മോചന വാര്‍ത്ത ടെലിവിഷന്‍ ചാനലുകളിലൂടെ പുറത്തുവന്നതോടെ ഇസ്രയേലിലെങ്ങും ആഘോഷം നടക്കുകയാണ്.രണ്ട് വര്‍ഷത്തെ യുദ്ധത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടന്ന നിര്‍ണായക ചര്‍ച്ചയെ തുടര്‍ന്നുണ്ടായ വെടിനിര്‍ത്തലിന്റെ ഭാഗമായാണ് ബന്ദികളുടെ കൈമാറ്റം.











