ഗാസ: 2023 ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിവരുന്ന ആക്രമണങ്ങളിൽ 67,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്, ഏകദേശം 1,70,000 പേർക്ക് പരിക്കേറ്റതായും മന്ത്രാലയം ഏറ്റവും പുതിയ കണക്കുകളിൽ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇസ്രായേലിനോട് ബോംബാക്രമണം നിർത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇസ്രായേലിന്‍റെ ആക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആശുപത്രികൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ പരസ്യ ആഹ്വാനങ്ങൾക്കിടയിലും ആക്രമണങ്ങൾ തുടരുന്നത് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കനത്ത വെല്ലുവിളിയുയർത്തുന്നു.
ട്രംപ് പറഞ്ഞിട്ടും നിർത്താതെ ഇസ്രയേൽ; ഒക്ടോബർ 7 മുതൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 67,000 കവിഞ്ഞു
October 5, 2025 1:06 pm













