വെടിനിർത്തൽ കരാറിൻ്റെ ആദ്യത്തെ വലിയ പരീക്ഷണം, ഹമാസ് ആക്രമിച്ചെന്ന് ഇസ്രയേൽ, തിരികെ വ്യോമാക്രമണം നടത്തിയെന്നും സ്ഥിരീകരണം

വെടിനിർത്തൽ കരാറിൻ്റെ ആദ്യത്തെ വലിയ പരീക്ഷണം, ഹമാസ് ആക്രമിച്ചെന്ന് ഇസ്രയേൽ, തിരികെ വ്യോമാക്രമണം നടത്തിയെന്നും സ്ഥിരീകരണം

ജറുസലേം: യുഎസ് മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിൻ്റെ ആദ്യത്തെ വലിയ പരീക്ഷണമായി, ദക്ഷിണ ഗാസയിൽ ഇസ്രായേലി സേനയ്ക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ റാഫാ മേഖലയിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചു. വെടിനിർത്തൽ ആരംഭിച്ച് ഒമ്പത് ദിവസത്തിന് ശേഷമാണ് ഈ സംഭവം.

റാഫായിൽ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും സ്നൈപ്പർ വെടിവയ്പ്പും ഉപയോഗിച്ച് ഹമാസ് ഇസ്രായേലി സേനയെ ആക്രമിച്ചതായി ഒരു ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിന് മറുപടിയായാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഇസ്രായേലി സേനയ്ക്ക് ആൾനാശം സംഭവിച്ചതായി വിഷയത്തെക്കുറിച്ച് അറിവുള്ള വൃത്തം അറിയിച്ചു.

വെടിനിർത്തൽ കരാറിൽ രേഖപ്പെടുത്തിയ ഇസ്രായേലിൻ്റെ ആദ്യ പിൻവാങ്ങൽ അതിർത്തിയായ യെല്ലോ ലൈനിനും അപ്പുറത്താണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്, സൈനിക മേധാവികൾ എന്നിവരുമായി ഞായറാഴ്ച രാവിലെ സുരക്ഷാ കൂടിയാലോചന നടത്തി. അതേസമയം, ഇസ്രായേലിൻ്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ഗാസയിലെ യുദ്ധം പൂർണ്ണ ശക്തിയിൽ പുനരാരംഭിക്കാൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.

Share Email
LATEST
Top