ന്യൂഡൽഹി : ഇസ്രയേലിന്റെ പ്രദേശങ്ങളുടെ പുനർനിർമിതിക്കായി ഇന്ത്യയുടെ സഹായം തേടി ഇസ്രയേൽ അംബാസിഡർ. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവൻ അസർ ഇത്തരത്തിൽ പ്രതികരിച്ചത്. ലോകത്തിന്റെ പുതിയ നിർമാതാവെന്നാണ് ഇന്ത്യയെക്കുറിച് റുവൻ അസർ പരാമർശിച്ചത്.
ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം 20 ഇന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ സമാധാന പദ്ധതിയിൽ ഇന്ത്യ പോലുള്ള മറ്റ് രാജ്യങ്ങൾക്ക് മേഖലയിലെ പുനർനിർമാണ പ്രവർത്തനങ്ങളിൽ ഭാഗമാകാനാകുമെന്ന നിർദേശമുണ്ട്. ഈ സാഹചര്യത്തിലാണ് അംബാസിഡറുടെ പ്രതികരണം. ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ ഇന്ത്യ സ്വാഗതം ചെയ്തിരുന്നു.
Israeli ambassador seeks India’s help in rebuilding Israeli territories













