ട്രംപ്-എപ്‌സ്റ്റീൻ പ്രതിമ വീണ്ടും നാഷണൽ മാളിൽ; സൗഹൃദം ആഘോഷിക്കുന്നു എന്ന ഫലകവും

ട്രംപ്-എപ്‌സ്റ്റീൻ പ്രതിമ വീണ്ടും നാഷണൽ മാളിൽ; സൗഹൃദം ആഘോഷിക്കുന്നു എന്ന ഫലകവും

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനും കൈകോർത്ത് നിൽക്കുന്ന വിവാദ പ്രതിമ വീണ്ടും നാഷണൽ മാളിൽ പ്രത്യക്ഷപ്പെട്ടു. നാഷണൽ പാർക്ക് സർവീസ് (NPS) കഴിഞ്ഞ ആഴ്ച നീക്കം ചെയ്ത പ്രതിമ വീണ്ടും സ്ഥാപിച്ചിരിക്കുകയാണ്. പ്രതിമയിൽ ട്രംപും എപ്‌സ്റ്റീനും ഒരു കാൽ പിന്നിലേക്ക് ചവിട്ടി, ഒരു കൈ ആകാശത്തേക്ക് ഉയർത്തി ആനന്ദം പ്രകടിപ്പിക്കുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.

പ്രതിമയ്ക്ക് സമീപം “സൗഹൃദ മാസത്തിന് ആദരവായി” എന്ന തലക്കെട്ടോടെ ഒരു ഫലകവും സ്ഥാപിച്ചിട്ടുണ്ട്. ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “മുൻ പ്രസിഡന്റ് ഡോണൾഡ് ജെ. ട്രംപും അദ്ദേഹത്തിന്റെ ‘ഏറ്റവും അടുത്ത സുഹൃത്ത്’ ജെഫ്രി എപ്‌സ്റ്റീനും തമ്മിലുള്ള ദീർഘകാല സൗഹൃദം ഞങ്ങൾ ആഘോഷിക്കുന്നു.”
എപ്‌സ്റ്റീനുമായി തനിക്ക് അടുത്ത ബന്ധമില്ലെന്ന് ട്രംപ് ആവർത്തിച്ച് നിഷേധിക്കുകയും ഈ വിവാദത്തെ “ഡെമോക്രാറ്റുകളുടെ കെട്ടിച്ചമച്ച കഥ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

“ദി സീക്രട്ട് ഹാൻഡ്ഷെയ്ക്ക്” എന്ന സംഘടനയാണ് പ്രതിമ ആദ്യം സ്ഥാപിക്കുകയും പിന്നീട് നീക്കം ചെയ്യപ്പെട്ട ശേഷം വീണ്ടും സ്ഥാപിക്കുകയും ചെയ്തത്. നീക്കം ചെയ്യലിനിടെ പ്രതിമയ്ക്ക് ചില കേടുപാടുകൾ സംഭവിച്ചിരുന്നു, അവ ഇപ്പോഴും പ്രതിമയിൽ കാണാം. സെപ്റ്റംബർ 30-ന് പുതിയ പെർമിറ്റ് ലഭിച്ചതിനെ തുടർന്നാണ് പ്രതിമ വീണ്ടും സ്ഥാപിച്ചത്. ഫെഡറൽ സർക്കാർ ഷട്ട്ഡൗൺ ആരംഭിക്കുന്നതിന് മുമ്പാണ് പെർമിറ്റ് അനുവദിച്ചത്. ഷട്ട്ഡൗൺ പ്രതിമയുടെ പുനഃസ്ഥാപനത്തെ ബാധിക്കില്ലെന്ന് “ദി സീക്രട്ട് ഹാൻഡ്ഷെയ്ക്ക്” സംഘടനയിലെ ഒരംഗം സിഎൻഎന്നിനോട് വ്യക്തമാക്കി.

Share Email
LATEST
Top