വാഷിങ്ടൻ: ആണവ ചർച്ചയെ ചൊല്ലി യു എൻ രക്ഷാസമിതിയിൽ അമേരിക്കയും ഇറാനും ഏറ്റുമുട്ടൽ ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച വ്യവസ്‌ഥകളെച്ചൊല്ലിയാണ് അമേരിക്കയും ഇറാനും തമ്മിൽ വാക്പോര് നടന്നത്.
അമേരിക്ക മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നു ഇറാൻ പറഞ്ഞു. എന്നാൽ നേരിട്ടുള്ള ചർച്ചകൾക്ക് തയാറാണെന്ന് യുഎസ് വ്യക്തമാക്കി. യപ്പോൾ നീതിയുക്‌തമായ ചർച്ചയല്ല യുഎസ് ആഗ്രഹിക്കുന്നതെന്നു ഇറാൻ തിരിച്ചടിച്ചു. ‘ഇറാനുമായി ഔദ്യോഗികചർച്ചകൾക്ക് യുഎസ് തയാറാണന്നു ട്രംപിന്റെ ഡെപ്യൂട്ടി മിഡിൽ ഈസ്‌റ്റ് പ്രതിനിധി മോർഗൻ ഓർട്ടാഗസ് രക്ഷാസമിതിയിൽ പറഞ്ഞു.
നേരിട്ടുള്ള അർഥവത്തായ സംഭാഷണത്തിന് ഇറാൻ തയാറായാൽ മാത്രമേ അത് സാധ്യമാകുകയുളെളന്നും കൂട്ടിച്ചേർത്തു. ഇറാനിൽ യുറേനിയം സമ്പുഷ്ടീകരണം പാടില്ല എന്നതാണ് യു എസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.യുറേനിയം സമ്പുഷ്ടീകരണം പാടില്ല എന്ന നയത്തിൽ ഉറച്ചു നിൽക്കുന്നതിലൂടെ യുഎസ് നീതിയുക്‌തമായ ഒരു ചർച്ചയല്ല മുന്നോട്ടുവ യ്ക്കുന്നതെന്ന് ഇറാൻ യുഎൻ അംബാസഡർ അമീർ സഈദ് ഇരവാനി പറഞ്ഞു.’നീതിയുക്‌തവും അർഥവ ത്തായതുമായ ഏതു ചർച്ചയയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ യുറേനിയം സമ്പുഷ്ടീകരണം പാടില്ല എന്ന നയത്തിൽ ഉറച്ചുനിൽക്കുന്നത് ആണവ നിർവ്യാപന കരാറിൻ്റെ ഭാഗമായുള്ള ഞങ്ങളുടെ അവകാശങ്ങൾക്ക് വിരുദ്ധമാണന്നും കൂട്ടിച്ചേർത്തു.
US, Iran clash at UN Security Council over nuclear talks













