ഇസ്രായേൽ വിഷയങ്ങളിലടക്കമുള്ള എറിക് ആഡംസിന്റെ വിവാദ എക്സിക്യൂട്ടീവ് ഉത്തരവുകൾ റദ്ദാക്കി മംദാനി;, ഭവനമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പുതിയ മേയറുടെ ആദ്യ നടപടികൾ

ഇസ്രായേൽ വിഷയങ്ങളിലടക്കമുള്ള എറിക് ആഡംസിന്റെ വിവാദ എക്സിക്യൂട്ടീവ് ഉത്തരവുകൾ റദ്ദാക്കി മംദാനി;, ഭവനമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പുതിയ മേയറുടെ ആദ്യ നടപടികൾ

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി ചുമതലയേറ്റ സൊഹ്‌റാൻ മംദാനി, മുൻ മേയർ എറിക് ആഡംസ് പുറപ്പെടുവിച്ച നിരവധി പ്രധാന എക്സിക്യൂട്ടീവ് ഉത്തരവുകൾ റദ്ദാക്കിക്കൊണ്ട് ശക്തമായ തുടക്കം കുറിച്ചു. സിറ്റി ഹാളിലെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തന്നെ മംദാനി തന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ പ്രയോഗിച്ച് കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കി. ഫെഡറൽ കുറ്റപത്രം നേരിട്ടതിന് ശേഷം എറിക് ആഡംസ് തന്റെ ഭരണകാലത്തിന്റെ അവസാന ഘട്ടത്തിൽ ഇറക്കിയ വിവാദ ഉത്തരവുകളാണ് പ്രധാനമായും ലക്ഷ്യമിട്ടത്.

ഇസ്രായേലിനെതിരെ ബഹിഷ്കരണമോ നിക്ഷേപ പിൻവലിക്കലോ നടത്തുന്നതിൽ നിന്ന് നഗരസഭ ജീവനക്കാരെയും ഏജൻസികളെയും വിലക്കിയിരുന്ന നിർദേശം ഇതോടെ റദ്ദായി.
ഇതുകൂടാതെ, ആന്റി-സെമിറ്റിസം അഥവാ യഹൂദവിരുദ്ധതയുടെ നിർവചനം വിശാലമാക്കിയ ആഡംസിന്റെ ഉത്തരവും മംദാനി നീക്കം ചെയ്തു. ഇസ്രായേൽ ഗവൺമെന്റിന്റെ നയങ്ങളെ വിമർശിക്കുന്നത് യഹൂദവിരുദ്ധതയായി കണക്കാക്കുന്ന ഇന്റർനാഷണൽ ഹോളോകോസ്റ്റ് റിമെംബറൻസ് അലയൻസിന്റെ നിർവചനമാണ് മുൻപ് അംഗീകരിച്ചിരുന്നത്. സമാധാനപരമായ പ്രതിഷേധങ്ങളെയും രാഷ്ട്രീയ വിമർശനങ്ങളെയും തടസ്സപ്പെടുത്തുന്ന .

ഇത്തരം നടപടികൾ ജനാധിപത്യവിരുദ്ധമാണെന്നാണ് 34 വയസ്സുള്ള ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ മംദാനി കണക്കുകൂട്ടുന്നത്. 2024 സെപ്റ്റംബർ 26-ന് എറിക് ആഡംസിനെതിരെ അഴിമതി കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷമുള്ള എല്ലാ പ്രധാന തീരുമാനങ്ങളും വീണ്ടും പരിശോധിക്കുമെന്ന മംദാനിയുടെ പ്രഖ്യാപനം രാഷ്ട്രീയ മേഖലയിൽ വൻ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
വിദേശനയങ്ങൾക്ക് പുറമേ, നഗരത്തിലെ ഭവനനിർമാണ രംഗത്തും മംദാനി വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന വാഗ്ദാനമായിരുന്ന ഭവന പദ്ധതികൾ ത്വരിതപ്പെടുത്താൻ അദ്ദേഹം പ്രത്യേക ഉത്തരവിട്ടു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിശദമായ സർവേ നടത്താനും അവിടെ ഭവന കോംപ്ലക്സുകൾ നിർമിക്കാനുള്ള സാധ്യതകൾ അന്വേഷിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുൻ മേയർ എറിക് ആഡംസ് തന്റെ കാലാവധിയുടെ അവസാന ഘട്ടത്തിൽ മംദാനിയുടെ നയങ്ങളെ തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾക്കിടയിലാണ് ഈ നടപടികൾ വരുന്നതെന്നതും ശ്രദ്ധേയം.

Share Email
LATEST
More Articles
Top