വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര കരാറിന് തടസം ട്രംപും വാൻസുമെന്ന ആരോപണവുമായി സെനറ്റർ ടെഡ് ക്രൂസ്. ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ട്രംപ് ഭരണകൂടത്തെ രൂക്ഷമായി വിമർശിക്കുന്ന ഓഡിയോ റെക്കോർഡിംഗ് ചോർന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.
പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വൈറ്റ് ഹൗസ് ഉപദേഷ്ടാ വ് പീറ്റർ നവാരോ തുടങ്ങിയ വർക്കെ തിരെ ഗുരുതര ആരോപണങ്ങളാണ് ഓഡിയോയിലുള്ളത്.
ആക്സിയോസ് പുറത്തുവിട്ട 10 മിനിറ്റ് ദൈർഘ്യമുള്ള റെക്കോർഡിംഗിൽ വാൻസിന്റെ ഒറ്റപ്പെടൽ നയത്തിനെതിരെ താൻ സ്വതന്ത്ര വ്യാപാരത്തെ അനുകൂലിക്കുന്ന പരമ്പരാഗത റിപ്പബ്ലിക്കൻ ആണെന്ന് ക്രൂസ് അവകാശപ്പെടുന്നു.
ഇന്ത്യയുമായുള്ള വ്യാപാര കരാർ മുന്നോട്ട് കൊണ്ടുപോകാൻ താൻ വൈറ്റ്ഹൈസുമായി പൊരുതുകയാണെന്ന് ക്രൂസ് പറഞ്ഞു. എന്നാൽ ആരാണ് ഇതിന് തടസം നിൽക്കുന്നത് എന്ന ചോദ്യത്തിന് സാമ്പത്തിക ഉപദേഷ്ടാവ് പീറ്റർ നവാരോ, വൈസ് പ്രസിഡന്റ് വാൻസ്, ചിലപ്പോഴെല്ലാം ട്രംപ് എന്നിങ്ങനെയാണ് പ്രതികരിച്ചത്.
ഓഡിയോയിൽ ട്രംപിന്റെ താരിഫ് കേന്ദ്രീകൃത വ്യാപാര തന്ത്രത്തെ ക്രൂസ് വിമർശിക്കുന്നു. ഇത് യുഎസ് സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും ഇംപീച്ച്‌മെന്റ് അപകടസാധ്യതകൾക്ക് പോലും കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. 2025 ഏപ്രിൽ ആദ്യം താരിഫ് നടപ്പിലാക്കിയ ശേഷം, താനും ഒരു കൂട്ടം സെനറ്റർമാരും രാത്രി വൈകി പ്രസിഡന്റുമായി ഫോണിൽ വിളിച്ച് ഇതേ കുറിച്ച് സംസാരിച്ചതായി അദ്ദേഹം പറയുന്നു.
സംഭാഷണം നന്നായി അവസാനിച്ചില്ലെന്ന് ക്രൂസ് പറഞ്ഞു. അർദ്ധരാത്രി വരെ നീണ്ടുനിന്ന കോളിനിടെ ട്രംപ് സെനറ്റർമാർക്കെതിരെ ആക്രോശി ക്കുകയും അസഭ്യം പറയുകയും ചെയ്തതായി അദ്ദേഹം പറഞ്ഞതായി ആക്സിയോസ് റിപ്പോർട്ട് പറയുന്നു. “
2026 നവംബറോടെ ജനങ്ങളുടെ സമ്പാദ്യത്തിൽ 30 ശതമാനം കുറയുകയും അവശ്യ സാധനങ്ങളുടെ വില 10 മുതൽ 20 ശതമാനം വരെ ഉയരുകയും ചെയ്താൽ റിപ്പബ്ലിക്കൻ പാർട്ടി തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും താൻ ട്രംപിനോട് പറഞ്ഞതായി ക്രൂസ് വെളിപ്പെടുത്തി.
Senator Ted Cruz accuses Trump and Vanguard of obstructing trade deal with India













