ട്രംപ് മയപ്പെട്ടു; മിനസോട്ടയിലെ കുടിയേറ്റ വിരുദ്ധ കടന്നാക്രമണ നടപടികൾ അവസാനിപ്പിക്കുന്നുവെന്ന് വൈറ്റ് ഹൗസ്

ട്രംപ് മയപ്പെട്ടു; മിനസോട്ടയിലെ കുടിയേറ്റ വിരുദ്ധ കടന്നാക്രമണ നടപടികൾ അവസാനിപ്പിക്കുന്നുവെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: അമേരിക്കയിലെ മിനസോട്ടയിൽ മാസങ്ങളായി വൻ പ്രതിഷേധങ്ങൾക്ക് കാരണമായതുമായ കുടിയേറ്റ വിരുദ്ധ കടന്നാക്രമണ നടപടികൾ അവസാനിപ്പിക്കുന്നു. വൈറ്റ് ഹൗസ് ബോർഡർ ചീഫ് (ബോർഡർ സാർ) ടോം ഹോമനാണ് ‘ഓപ്പറേഷൻ മെട്രോ സർജ്’ എന്ന പേരിലറിയപ്പെട്ട ഈ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഇന്ന് പ്രഖ്യാപിച്ചത്. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്റെ നിർദേശത്തിന് അനുമതി നൽകിയതായി അദ്ദേഹം വ്യക്തമാക്കി. ഏകദേശം 3,000 ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെയാണ് ഈ ഓപ്പറേഷനായി മിനസോട്ടയിൽ വിന്യസിച്ചിരുന്നത്. കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി രണ്ട് അമേരിക്കൻ പൗരന്മാരായ റെനി ഗുഡും അലക്സ് പ്രെറ്റിയും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് ഭരണകൂടം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലായിരുന്നു.

ജനുവരി 26-നാണ് ഈ ഓപ്പറേഷന്റെ ചുമതല ടോം ഹോമൻ ഏറ്റെടുത്തത്.
ഫെബ്രുവരി 4 മുതൽ 700-ലധികം ഉദ്യോഗസ്ഥരെ പ്രദേശത്ത് നിന്ന് പിൻവലിക്കാൻ തുടങ്ങിയിരുന്നു. പ്രാദേശിക ഷെരീഫ് ഓഫീസർമാർ നൽകുന്ന വർധിച്ച സഹകരണം കാരണമാണ് ഉദ്യോഗസ്ഥരെ പിൻവലിക്കാൻ കഴിഞ്ഞതെന്ന് ഹോമൻ പറഞ്ഞു. എന്നാൽ മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേയുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ വാക്കുകൾ തുടരുകയാണ്. ഫെഡറൽ നിയമങ്ങൾ നടപ്പാക്കാൻ നഗരം നേരിട്ട് സഹകരിക്കില്ലെന്ന മേയറുടെ നിലപാടിനെതിരെ ‘മേയർ തീയുമായി കളിക്കുകയാണ്’ എന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

മിനസോട്ട ഗവർണർ ടിം വാൾസ് ഉൾപ്പെടെയുള്ള നേതാക്കൾ ഈ നടപടി നിർത്തണമെന്ന് മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഓപ്പറേഷൻ സമയത്ത് ആയിരക്കണക്കിന് കുറ്റവാളി പശ്ചാത്തലമുള്ള വിദേശികളെ അറസ്റ്റ് ചെയ്തതായി ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും, രണ്ട് അമേരിക്കൻ പൗരന്മാരുടെ മരണം സംഭവത്തെ ദേശീയ തലത്തിൽ വൻ വിവാദമാക്കി മാറ്റിയിരുന്നു.

Share Email
LATEST
More Articles
Top