ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ, നെതന്യാഹുവിന് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും പ്രതികരണം

ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ, നെതന്യാഹുവിന് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും പ്രതികരണം

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന (ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ വിപ്ലവ സേന ഔദ്യോഗികമായി ഏറ്റെടുത്തു. പ്രധാനമന്ത്രിയുടെ ഓഫിസ് ലക്ഷ്യമിട്ട് തൊടുത്തുവിട്ട മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ചതായാണ് ഇറാന്റെ അവകാശവാദം. എന്നാൽ, ആക്രമണസമയത്ത് നെതന്യാഹു ഓഫീസിലുണ്ടായിരുന്നോ എന്ന കാര്യത്തിലോ അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇസ്രായേലിന്റെ വിഖ്യാതമായ പ്രതിരോധ കവചങ്ങളെ ഭേദിച്ചാണോ മിസൈലുകൾ എത്തിയതെന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.

സംഭവത്തിൽ ഇസ്രായേൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും മേഖലയിൽ സൈനിക ജാഗ്രത പരമാവധി ഉയർത്തിയിട്ടുണ്ട്. ഇറാന്റെ പ്രകോപനത്തിന് കനത്ത തിരിച്ചടി നൽകാൻ ഇസ്രായേൽ തയ്യാറെടുക്കുന്നതായാണ് സൂചനകൾ. ആക്രമണം നടന്നതായി പറയപ്പെടുന്ന പ്രദേശങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തകർക്കാൻ ഇസ്രായേലിന്റെ അയൺ ഡോം ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് സാധിച്ചോ എന്നതിനെക്കുറിച്ച് പ്രതിരോധ വിദഗ്ധർ ചർച്ച തുടങ്ങിക്കഴിഞ്ഞു. ലോകരാഷ്ട്രങ്ങൾ അതീവ ആശങ്കയോടെ ഉറ്റുനോക്കുന്ന ഈ നീക്കം വലിയൊരു പ്രാദേശിക യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.

Share Email
LATEST
Top