മിഷിഗണ്‍: മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്ബസില്‍ വെടിവെയ്‌പിൽ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചതായും ഡെപ്യൂട്ടി പോലീസ് മേധാവി ക്രിസ് റോസ്‌മാന്‍ പറഞ്ഞു.
മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്ബസിലെ ബെര്‍ക്കി ഹാളില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് രാത്രി 8.18 നാണ് പോലീസിന് ആദ്യം കോളുകള്‍ ലഭിച്ചതെന്ന് റോസ്മാന്‍ പറഞ്ഞു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അടുത്തുള്ള കെട്ടിടത്തിലും യൂണിവേഴ്സിറ്റി യൂണിയന്‍ കെട്ടിടത്തിലും വെടിവെയ്പ് നടന്നതായി പോലീസിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ഒരാള്‍ കെട്ടിടത്തിന്റെ വടക്ക് വശത്തുള്ള എംഎസ്‌യു യൂണിയന്‍ കെട്ടിടത്തില്‍ നിന്ന് പുറത്തുപോകുന്നതാണ് അവസാനമായി കണ്ടത്. സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരവധി തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് റോസ്മാന്‍ മുന്നറിയിപ്പ് നല്‍കി. കൃത്യമായ വിവരങ്ങള്‍ക്കായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരണമെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പോലീസ് തോക്കുധാരിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ചുവന്ന ഷൂസും ജീന്‍ ജാക്കറ്റും ധരിച്ച ഉയരം കുറഞ്ഞ പ്രതി, എംഎസ്‌യു യൂണിയന്‍ കെട്ടിടത്തില്‍ നിന്ന് വെടിവെയ്പിന് ശേഷം, പുറത്തുപോകുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.