കാൾഗറി : സ്വന്തം മാലിന്യം അന്യന്റെ പറമ്പിലേക്ക് വലിച്ചെറിയുന്ന മലയാളി ബ്രഹ്മപുരം തീപിടുത്തത്തിന്റെ പരിണിതഫലത്തിലൂടെയെങ്കിലും പാഠം പഠിക്കുമോ എന്ന ചോദ്യം ഉയർത്തി ഗൗളി മച്ചാന്മാർ. നമ്മുടെ പരിസരം നമ്മുടെ ആരോഗ്യം എന്ന ആശയം മലയാളികൾ സ്വന്തം ജീവിതത്തിൽ അനുവർത്തിക്കണമെന്നും മൈനസ് തേർട്ടി എന്റർടൈൻമെന്റ് ഗൗളി 2.0 ടീം ഉപദേശിക്കുന്നു.
നൂറേക്കറോളമുള്ള ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിലെ പുക മൂലം നഗരം ഗ്യാസ് ചേംബറിന് സമാനമായ അവസ്ഥയിലായിരുന്നു. കൊച്ചി നഗരത്തിലെ വായു മലിനീകരണ തോത് ഉയർന്ന് പലയിടങ്ങളിലും 200ന് മുകളിലെത്തി. 12 ദിവസത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ബ്രഹ്മപുരം മാലിന്യ പ്ലാറ്റിലെ തീ പൂർണമായും കെടുത്തിയത്.
ബ്രഹ്മപുരത്ത് മാലിന്യസംസ്കരണത്തിന് മതിയായ സൗകര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷണ സമിതി റിപ്പോർട്ട് ചെയ്തിരുന്നു. ബയോ മൈനിംങ്ങിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ പ്ലാന്റിൽ ഇല്ലെന്നും മാലിന്യസംസ്കരണം ശാസ്ത്രീയമായല്ല നടക്കുന്നതെന്നും സമിതി വ്യക്തമാക്കി.
ബിനു തോമസ് പത്തായത്തിങ്കൽ സംവിധാനം നിർവ്വഹിക്കുന്ന മൈനസ് തേർട്ടി എന്റർടൈൻമെന്റ്മെന്റെ ഗൗളി 2.0 ടീം വീഡിയോകളുടെ ഡി ഒ പി പ്രിൻസ് ശശിധരനും സ്ക്രിപ്റ്റ് ജെറിൻ ചിറമ്മൽ ജോർജ്ജുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ബിനു തോമസ് പത്തായത്തിങ്കൽ, പ്രിൻസ് ശശിധരൻ, ബിനോയ് ജോസഫ്, ഹരി അയ്യർ, വിനീഷ് ജോസഫ്, ഹരീഷ് ബാലകൃഷ്ണൻ, ബിനേഷ് ജോസഫ്, മോൻസി എബ്രഹാം മറ്റത്തിൽ, ദിപിൻ തോമസ്, ജോർജ് പി. തങ്കച്ചൻ എന്നിവരാണ് അഭിനേതാക്കളായി നമ്മുടെ മുന്നിലെത്തുന്നത്.