Sunday, June 1, 2025

HomeNewsIndiaഅമിത് ഷായുടെ പരിപാടിയില്‍ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം പതിനൊന്നായി, നിരവധി പേര്‍ ചികിത്സയില്‍

അമിത് ഷായുടെ പരിപാടിയില്‍ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം പതിനൊന്നായി, നിരവധി പേര്‍ ചികിത്സയില്‍

spot_img
spot_img

മുംബൈ: മുംബൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതത്തെയും നിര്‍ജലീകരണത്തെയും തുടര്‍ന്നു മരിച്ചു. ഞായറാഴ്ച മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ്ദാന ചടങ്ങിലാണ് ദുരന്തമുണ്ടായത്. 150 ല്‍ ഏറെപ്പേര്‍ കുഴഞ്ഞ് വീണു. അവശനിലയില്‍ ആശുപത്രിയില്‍ എത്തിയവരാണ് രാത്രിയോടെ മരിച്ചത്.

ഇന്നലെ ഉച്ചയോടെ നവിമുംബൈ ഖാര്‍ഘര്‍ കോര്‍പറേറ്റ് പാര്‍ക്ക് മൈതാനത്തു നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തവരാണ് ചൂട് കൂടിയതോടെ കുഴഞ്ഞുവീണത്. 40 ഡിഗ്രിക്ക് അടുത്തായിരുന്നു താപനില. ചടങ്ങില്‍ പത്തു ലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തതായാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. ആയിരക്കണക്കിനു പേര്‍ ശനിയാഴ്ച തന്നെ മൈതാനത്ത് എത്തിയിരുന്നു.

ലക്ഷക്കണക്കിനു പേര്‍ എത്തുമെന്ന് ഉറപ്പുണ്ടായിട്ടും അനുയോജ്യ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് ആരോപണമുണ്ട്. 350 ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഐസിയു ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ പേര്‍ അവശരായതോടെ നിസ്സഹായരായി.

സാമൂഹിക പ്രവര്‍ത്തകനും ആത്മീയ നേതാവുമായ അപ്പാ സാഹെബ് ധര്‍മാധികാരി പുരസ്‌കാരമായി ലഭിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ചടങ്ങ് പൂര്‍ത്തിയാക്കിയതിനു ശേഷം രാത്രിയോടെയാണ് മരണവാര്‍ത്ത പുറത്തുവന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ്നവിസും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഉച്ചയ്ക്ക് 11.30-ന് ആരംഭിച്ച് പരിപാടി ഒരു മണി വരെ തുടര്‍ന്നു. സംഭവം ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍സിപി രംഗത്തെത്തി. സര്‍ക്കാര്‍ സ്പോണ്‍സേഡ് ദുരന്തമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ ആരോപിച്ചു. ആസൂത്രണം പിഴച്ചുവെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments