കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു . യാത്രക്കാരൻ കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടതിനാല്‍ വൻ ദുരന്തമൊഴിവായി.
ചൊവ്വാഴ്ച്ച വൈകുന്നേരം നാലരമണിക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഇരിക്കൂര്‍ സ്വദേശി ആദര്‍ശ് ഉടൻ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ദൂരെക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
കാറിന്റെ ഡ്രൈവര്‍ സീറ്റിലെ ലോക്ക് തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതാണ് വൻ ദുരന്തമൊഴിവാക്കിയത്. ആദര്‍ശ് ഇറങ്ങിയ ഉടനെ കാര്‍ കത്തിയമരുകയായിരുന്നു. തൊട്ടടുത്ത് ഏതാണ്ട് നൂറ് മീറ്റര്‍ അകലെയുള്ള കണ്ണൂര്‍ ഫയര്‍ഫോഴ് സെത്തി വെള്ളം ചീറ്റിതീയണച്ചു. കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചിട്ടുണ്ട്. നാട്ടുകാരും പൊലിസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
കാര്‍ കത്തിയതു കാരണം. ഈ റൂട്ടില്‍ ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതേ സ്ഥലത്ത് കാര്‍ കത്തിയതിനെ തുടര്‍ന്ന് കുറ്റ്യാട്ടു ര്‍ സ്വദേശികളായ ദമ്ബതികള്‍ വെന്തുമരിച്ചിരുന്നു. അതിന്റെ നടുക്കം വിട്ടു മാറും മുൻപെ യാണ് ഇതേ സ്ഥലത്ത് തന്നെ കാര്‍ വീണ്ടും കത്തിയത്. സംഭവത്തെ കുറിച്ച് പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഫോറൻസിക് വിഭാഗവും പരിശോധനടത്തിവരികയാണ് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് ഫയര്‍ഫോഴ്സ് നല്‍കുന്ന പ്രാഥമിക സൂചന.